ന്യൂഡൽഹി; രാജ്യത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന ലോക്സഭ മണ്ഡലങ്ങളിലേയും നിയമസഭ മണ്ഡലങ്ങളിലേയും വോട്ടെണ്ണൽ ആരംഭിച്ചു. പഞ്ചാബിലെ ജലന്തർ ലോക്സഭ മണ്ഡലത്തിലേയും ഉത്തർപ്രദേശിലെ ചാൻബെ, സുവാർ, ഒഡീഷയിലെ ജാർസുഗുഡ, മേഘാലയയിലെ സൊഹിയോങ് എന്നീ നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ കനത്ത സുരക്ഷയോടെയാണ് ആരംഭിച്ചത്.
ജലന്തറിൽ ബിജെപി, ആംആദ്മി പാർട്ടി, കോൺഗ്രസ്, ശിരോമണി അകാലി ദൾ എന്നീ പാർട്ടികളുടെ ചതുഷ്‌കോണ മത്സരമാണ് നടക്കുന്നത്.
അതേസമയം സമാജ്വാദി പാർട്ടി (എസ്പി) നേതാവ് അസം ഖാൻ റാംപൂരിലെ സുവാർ നിയമസഭാ സീറ്റിൽ കടുത്ത മത്സരമാണ് നടക്കുന്നത്. അസംഖാന്റെ മകൻ അബ്ദുല്ല ഖാൻ അടക്കം പ്രചാരണം നടത്തിയപ്പോൾ, ബിജെപി സഖ്യകക്ഷിയായ അപ്നാ ദളിന് (എസ്) വേണ്ടി സജീവമായി പ്രചാരണം നടത്തിയിരുന്നു. ഇത് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്.
ഈ വർഷം ജനുവരി 14 ന് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് കോൺഗ്രസ് എംപി സന്തോഖ് സിംഗ് ചൗധരി മരിച്ചതിനെ തുടർന്നാണ് ജലന്ധറിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. ഈ വർഷം ജനുവരി 29ന് ആരോഗ്യമന്ത്രിയും സിറ്റിങ് എംഎൽഎയുമായ നബ കിഷോർ ദാസ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഒഡീഷയിൽ ഉപതിരഞ്ഞെടുപ്പ് നടത്തിയത്. മേഘാലയയിൽ, യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യുഡിപി) സ്ഥാനാർത്ഥി എച്ച്ഡിആർ ലിംഗ്‌ദോയുടെ മരണത്തെ തുടർന്നാണ് മേഘാലയയിലെ സോഹിയോങ് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Discussion about this post