ചണ്ഡീഗഡ് : രണ്ടുദിവസത്തേക്ക് ഡൽഹി ചലോ മാർച്ച് നിർത്തിവയ്ക്കുന്നതായി കർഷക സമര നേതാക്കൾ. പഞ്ചാബ് ഹരിയാന അതിർത്തിയായ ഖനൗരിയിൽ വച്ച് സമരക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടലും സംഘർഷവും ഉണ്ടായി. പോലീസ് കണ്ണീർവാതകഷെൽ പ്രയോഗിച്ചതിനെ തുടർന്ന് ഒരാൾ മരണപ്പെട്ടതായി കർഷക സമര നേതാക്കൾ ആരോപിച്ചു. എന്നാൽ പോലീസ് മരണവിവരം സ്ഥിരീകരിച്ചിട്ടില്ല.
സംഘർഷ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി ചലോ മാർച്ച് രണ്ടുദിവസത്തേക്ക് നിർത്തിവയ്ക്കുകയാണെന്ന് പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയുടെ തലവനും കർഷക നേതാവുമായ സർവാൻ സിംഗ് പന്ദേർ പത്രസമ്മേളനത്തിൽ അറിയിച്ചു.
നേരത്തെ ശംഭുവിൽ വച്ചും കർഷക സമരക്കാരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. സമരക്കാരെ നേരിടാനായി പോലീസ് കണ്ണീർവാതക ഷെൽ പ്രയോഗിച്ചു. അതേസമയം കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചെങ്കിലും കർഷകർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.
Discussion about this post