ബെംഗളൂരു: സസ്‌പെൻഡ് ചെയ്യപ്പെട്ട ജെഡി(എസ്) എംപി പ്രജ്ജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. പാസ്‌പോർട്ട് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടികൾ മുന്നോട്ട് പോകുന്നതെന്ന്എം ഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യാഴാഴ്ച വ്യക്തമാക്കി.
നയതന്ത്ര പാസ്‌പോർട്ട് എന്തുകൊണ്ട് റദ്ദാക്കരുത് എന്ന് വിശദീകരിക്കാൻ വിദേശ കാര്യ മന്ത്രാലയം രേവണ്ണയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്നൽകിയിട്ടുണ്ട് കൂടാതെ 10 ദിവസത്തെ സമയവും അദ്ദേഹത്തിന് അനുവദിച്ചിട്ടുണ്ട്.
ഒന്നിലധികം ലൈംഗികാതിക്രമ കേസുകളിൽ പേര് വരുന്നതിന് ഒരു ദിവസം മുമ്പാണ് പ്രജ്ജ്വൽ രേവണ്ണ നയതന്ത്ര പാസ്‌പോർട്ടിൽ ഇന്ത്യ വിട്ടത് . ആരോപണങ്ങൾ അന്വേഷിക്കാൻ കർണാടക സർക്കാർ എസ്ഐടി രൂപീകരിച്ച സമയത്ത് പ്രജ്ജ്വൽ രാജ്യത്തിന് പുറത്തായിരുന്നു
കർണാടക സർക്കാരിൽ നിന്ന് നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാനുള്ള അഭ്യർത്ഥന വന്നതിനെ തുടർന്ന് അടുത്തു തന്നെ പ്രജ്ജ്വൽ നാട്ടിലേക്ക് മടങ്ങും.
Discussion about this post