അമിതാബ് ബച്ചനും അഭിഷേക് ബച്ചനും ഒരുമിച്ച് ആഭിനയിച്ച ചിത്രമാണ് പാ . അഭിഷേക് ബച്ചന്റെ മകനായാണ് ചിത്രത്തിൽ അമിതാഭ് ബച്ചൻ അഭിനയിച്ചിരിക്കുന്നത്. ഈ സിനിമയിലൂടെയാണ് ഹച്ചിൻസൺ-ഗിൽഫോർഡ് പ്രൊജീരിയ സിൻഡ്രോം അപൂർവ്വമായ രോഗത്തെ കുറിച്ച് ലോകം കൂടുതൽ അറിയുന്നത്. ഇതിലെ അഭിനയത്തിന് അമിതാഭ് ബച്ചന് ആ വർഷത്തെ മികച്ച നടനുള്ള ദേശീയപുരസ്‌കാരം ലഭിച്ചു. ക്രിസ്റ്റീൻ ടിൻസ്ലെ, ഡൊമിനി ടിൽ എന്നിവരാണ് ബിഗ് ബിയുടെ മേക്കപ്പിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു .
ദക്ഷിണാഫ്രിക്കയിൽ പ്രൊജീരിയ ബാധിച്ച് ഒരു പെൺകുട്ടി മരിച്ചതോടെ ഈ അസുഖത്തെക്കുറിച്ച് വീണ്ടും ചർച്ചകൾ ഉയരുകയാണ്. ബിയാന്ദ്രി ബൂയ്സെൻ എന്ന 19-കാരിയാണ് വിടവാങ്ങിയത്. അമ്മ ബീ മകളുടെ ഫേസ്ബുക്ക് പേജിൽ ജീവിതത്തിനായുള്ള പോരാട്ടത്തിൽ പരാജയപ്പെട്ടുവെന്നും ‘മകളെ ആഴമായി സ്‌നേഹിച്ചതിന്’ ലോകമെമ്പാടുമുള്ള എല്ലാ ആരാധകർക്കും നന്ദി പറഞ്ഞാണ് മരണവാർത്ത അറിയിച്ചത്.
14 വയസ്സിന് മുകളിൽ ജീവിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു. എന്നാൽ അവളുടെ ഇച്ഛാശക്തിയാണ് ഇത്ര വർഷവും മുന്നോട്ട് നയിച്ചത് . ബിയാന്ദ്രിക്ക് സൈബർ ലോകത്ത് നിരവധി ആരാധകരും ഉണ്ടായിരുന്നു.
ഹച്ചിൻസൺ-ഗിൽഫോർഡ് പ്രൊജീരിയ സിൻഡ്രോം എന്താണ് ?
ഹച്ചിൻസൺ-ഗിൽഫോർഡ് പ്രൊജീരിയ സിൻഡ്രോം (hgps) ഒരു അപൂർവവും മാരകവുമായ ജനിതക അവസ്ഥയാണ്. ഇത് കുട്ടികളിൽ പെട്ടെന്ന് പ്രായമാകാൻ കാരണമാകുന്നു. എച്ച്ജിപിഎസ് ഉള്ള കുട്ടികൾ ജനിക്കുമ്പോൾ സാധാരണ പോലെയാണ് കാണപ്പെടുക. എന്നാൽ ഏകദേശം ഒൻപത് മുതൽ 24 മാസം വരെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. കണ്ണുകൾ, ചെറിയ താടി, നേർത്ത മൂക്ക്, നീണ്ടുനിൽക്കുന്ന ചെവികൾ എന്നിവയുൾപ്പെടെ രൂപമാറ്റം സംഭവിക്കുന്നു. രോമം, പുരികങ്ങൾ, കൺപീലികൾ എന്നിവയും നഷ്ടപ്പെടുന്നു. ചർമം വൃദ്ധരുടെ പോലെ നേർത്തതും ചുളിവുകളുള്ളതുമായി മാറുന്നു.












Discussion about this post