ഭാരതാംബയുടെ കിരീടമായ ജമ്മു കശ്മീരിന് പതിറ്റാണ്ടുകളായി തടസ്സമായി നിന്നവിഘടനവാദത്തിന്റെയും പ്രത്യേക പദവിയുടെയും കറുത്ത ഏടുകൾ എഴുതിത്തള്ളിയചരിത്രപരമായ ആർട്ടിക്കിൾ 370 റദ്ദാക്കലിന്റെ ഏഴാം വാർഷികം രാജ്യം അഭിമാനത്തോടെസ്മരിക്കുന്നു.
2019 ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെയും ദീർഘവീക്ഷണത്തോടെയുള്ള ദൃഢനിശ്ചയത്തിലാണ് കശ്മീരിനെ ഭാരതത്തിന്റെമുഖ്യധാരയോട് പൂർണ്ണമായി കൂട്ടിച്ചേർത്തതും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായിപുനഃസംഘടിപ്പിച്ചതും. എന്നാൽ, പതിറ്റാണ്ടുകളായി കശ്മീരിൽ തുടർന്ന വിഘടനവാദരാഷ്ട്രീയത്തിന് അന്ത്യം കുറിച്ച ഈ നിർണായക നടപടിയുടെ വാർഷിക ദിനത്തിലും തങ്ങളുടെ പഴയരാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കാൻ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധ നാടകങ്ങളുമായിരംഗത്തിറങ്ങിയിട്ടുണ്ട്.
സംസ്ഥാന പദവി പുനഃസ്ഥാപിച്ചില്ലെന്ന വിലാപവുമായി ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽഡൽഹിയിലും കശ്മീരിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്. രാജ്യത്തിന്റെ പരമാധികാരവും വികസനവും മുൻനിർത്തി മോദി സർക്കാർ എടുത്തതീരുമാനത്തിനെതിരെ നാഷണൽ കോൺഫറൻസ്, പിഡിപി തുടങ്ങിയ പ്രാദേശിക പാർട്ടികളുംകോൺഗ്രസ് ഉൾപ്പെടുന്ന പ്രതിപക്ഷ കൂട്ടുകെട്ടും പാർലമെന്റ് വളപ്പിൽ ഉൾപ്പെടെ പ്രതിഷേധിക്കാൻആഹ്വാനം ചെയ്തിരിക്കുകയാണ്.
സുപ്രീം കോടതി നിർദ്ദേശിച്ച രീതിയിൽ പ്രദേശത്ത് ജനാധിപത്യ പ്രക്രിയകളും തിരഞ്ഞെടുപ്പുകളുംസമാധാനപരമായി പൂർത്തിയാക്കിയപ്പോഴും, താഴ്വരയിൽ അനാവശ്യ രാഷ്ട്രീയ സംഘർഷങ്ങൾസൃഷ്ടിക്കാനാണ് ചില പാർട്ടികളുടെ ശ്രമം.
പ്രതിപക്ഷ പ്രകടനങ്ങളുടെ മറവിൽ പ്രദേശത്ത് വീണ്ടും ക്രമസമാധാന പ്രശ്നങ്ങളോ അനിഷ്ടസംഭവങ്ങളോ ഉണ്ടാകാതിരിക്കാൻ ഭാരതീയ സുരക്ഷാ സേനയും ജമ്മു കശ്മീർ പൊലീസും കടുത്തജാഗ്രതയിലാണ്.
താഴ്വരയിലെമ്പാടും അതിശക്തമായ സുരക്ഷാ വലയം തീർത്തിട്ടുണ്ട്. വിഘടനവാദികൾക്കുംഭീകരവാദ അനുകൂലികൾക്കും ഇനി കശ്മീരിന്റെ മണ്ണിൽ സ്ഥാനമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട്ദേശവിരുദ്ധ നീക്കങ്ങൾ പൂർണ്ണമായി തടയാൻ ഭരണകൂടം കർശന നടപടികൾ സ്വീകരിച്ചു. ഭാരതത്തിന്റെ മാപ്പിൽ കശ്മീർ ഇന്ന് സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിൽകുതിക്കുമ്പോൾ, വാർഷിക ദിനത്തിലെ പ്രതിഷേധങ്ങളിലൂടെ ജനശ്രദ്ധ നേടാനാണ് നാഷണൽകോൺഫറൻസും പിഡിപിയും ശ്രമിക്കുന്നത്.












