ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെവിദേശനയത്തെ അധിക്ഷേപിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച്കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിദേശ നേതാക്കളെയും മറ്റ് രാജ്യങ്ങളെയും കുറിച്ച്പരാമർശിക്കുമ്പോൾ പരസ്പര ബഹുമാനവും നയതന്ത്ര മര്യാദകളും പാലിക്കേണ്ടതുണ്ടെന്ന്വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ഓർമ്മിപ്പിച്ചു.
ഇറ്റലിയുമായി ഇന്ത്യയ്ക്ക് ഉറച്ചതും ശക്തവുമായ ഉഭയകക്ഷി ബന്ധമാണുള്ളതെന്നും കഴിഞ്ഞകുറച്ചുകാലമായി എല്ലാ മേഖലകളിലും ഈ ബന്ധം കൂടുതൽ വിപുലപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഡൽഹിയിൽ നടന്ന ‘രചനാത്മക് കോൺഗ്രസ്’ ദേശീയ സമ്മേളനത്തിൽ സംസാരിക്കവെ ലോക്‌സഭാപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതും നടത്തിയപരാമർശങ്ങളാണ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെവിദേശനയം വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്നതിൽ മാത്രമായി ഒതുങ്ങുന്നുവെന്ന് രാഹുൽഗാന്ധി പരിഹസിച്ചിരുന്നു. ഇതിന് ഉദാഹരണമെന്നോണം വേദിയിലുണ്ടായിരുന്ന സന്ദീപ് ദീക്ഷിതിനെരാഹുൽ ഗാന്ധി കെട്ടിപ്പിടിക്കുകയും ചെയ്തു.
ഇതിനുപിന്നാലെ സന്ദീപ് ദീക്ഷിത് “മെലോണിയാണെന്ന് കരുതിയാണോ എന്നെ കെട്ടിപ്പിടിച്ചത്?” എന്ന് തമാശ രൂപേണ ചോദിക്കുകയും, “ഞാൻ അത്രത്തോളം എത്തിയിട്ടില്ല” എന്ന് രാഹുൽ ഗാന്ധിമറുപടി നൽകുകയുമായിരുന്നു. ഈ സംഭാഷണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽവ്യാപകമായി പ്രചരിച്ചതോടെയാണ് ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കോൺഗ്രസ് നേതാക്കൾ ഒരു വനിതാ രാഷ്ട്രത്തലവനെയും രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങളെയുംഅപമാനിക്കുകയാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. രാഷ്ട്രീയ മര്യാദയുടെ എല്ലാഅതിർവരമ്പുകളും ലംഘിച്ച പ്രസ്താവനയാണിതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മഅടക്കമുള്ള മുതിർന്ന നേതാക്കൾ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെപ്രതിച്ഛായയെ ബാധിക്കുന്ന തരത്തിലുള്ള വിലകുറഞ്ഞ പരാമർശങ്ങളിൽ നിന്ന് പ്രതിപക്ഷംപിന്മാറണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് വിദേശകാര്യമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. വിദേശ രാജ്യങ്ങളുമായുള്ള ബന്ധംകാത്തുസൂക്ഷിക്കുന്നതിൽ നയതന്ത്രപരമായ അച്ചടക്കവും ബഹുമാനവുംഅത്യന്താപേക്ഷിതമാണെന്ന് രൺധീർ ജയ്‌സ്വാൾ ഊന്നിപ്പറഞ്ഞു. റഷ്യ-ഉക്രെയ്ൻ, പശ്ചിമേഷ്യൻവിഷയങ്ങളിലടക്കം ഇന്ത്യ കൈക്കൊള്ളുന്ന നിലപാടുകളെയും പ്രതിപക്ഷം വിമർശിച്ചിരുന്നെങ്കിലും, അന്താരാഷ്ട്ര വേദിയിൽ രാജ്യത്തിന്റെ ഉഭയകക്ഷി ബന്ധങ്ങളെ അപമാനിക്കുന്ന പരാമർശങ്ങൾഒഴിവാക്കണമെന്നാണ് കേന്ദ്ര ഗവൺമെന്റിന്റെ കർശന നിർദ്ദേശം.








