ലൈംഗീക പീഡന കേസിൽ കഴയിയുന്ന ബിനോയ് കോടിയേരിയുടെ ജാമ്യപേക്ഷയിൽ വിധി ബുധനാഴ്ച പറയും.യുവതി കഴിഞ്ഞ വ്യാഴാഴ്ച നൽകിയ രേഖകളിൽ ബിനോയിയുടെ അഭിഭാഷകന്റെ വാദം ചൊവ്വാഴ്ച കോടതി കേട്ടു. ഭേജ്പുരി നടനുമായി ബന്ധങ്ങളുണ്ടെന്ന് സ്ഥാപിക്കാൻ ബിനോയിയുടെ അഭിഭാഷകനും ശ്രമിച്ചിരുന്നു. യുവതി സമർപ്പിച്ച രേഖയിലെ ഒപ്പ് ബിനോയ് കോടിയേരിയുടെ അല്ലെന്ന് അഭിഭാഷകൻ വാദിച്ചു.
.പിതാവ് മുൻ മന്ത്രിയാണെന്ന് പരിഗണിക്കേണ്ടെന്നും ബിനോയ പ്രായപൂർത്തിയായ വ്യക്തിയാണെന്നും അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു.
ജാമ്യം കിട്ടിയില്ലെങ്കിൽ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യുമെന്ന് മുബൈ പോലീസ് പറഞ്ഞു. വിധി പ്രതികൂലമാണെങ്കിൽ ഉടനെ തന്നെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം.മുബൈ ഡിൻഡോഷി സെക്ഷൻസ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. പ്രത്യേക അഭിഭാഷകൻ വഴി യുവതി കൂടുതൽ തെളിവുകൾ നൽകുമെന്നാണ് സൂചന.
ജൂൺ 20 നാണ് മുബൈ ഡിൻഡോഷി കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയത്. അഞ്ച് കോടി നഷ്ട പരിഹാരമാണ് യുവതി ആവശ്യപ്പെട്ടത്. വിവാഹം ചെയ്ത് ഉപേക്ഷിച്ചുവെന്നാണ് യുവതിയുടെ ആരോപണം.യുവതിയ്ക്കും കുഞ്ഞിനും ദുബായ് സന്ദർശിക്കാൻ ബിനോയ് സ്വന്തം ഇമെയിലിൽ നിന്ന് വിസയും വിമാനടിക്കറ്റും യുവതി കോടതിയിൽ ഹാജരാക്കിയിരുന്നു. ദുബായിൽ ബിനോയ്ക്കെതിരെ ഉണ്ടായിരുന്ന ക്രിമിനൽ ജാമ്യ ഹർജിയിൽ മറച്ചു വച്ചു. ഇത് ബിനോയ് കോടിയേരിയ്ക്ക് വിനയാകും. ഇരു വിഭാഗത്തിന്റെ വാദവും സമർപ്പിക്കപ്പെട്ട തെളിവുകളും പരിശോധിച്ചായിരിക്കും വിധി.
Discussion about this post