ഡൽഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി രൂപീകരിച്ച ശ്രീരാമ ജന്മഭൂമി തീര്‍ത്ഥകേന്ദ്രത്തിലെ 15 ട്രസ്റ്റിമാരിൽ മുതിർന്ന അഭിഭാഷകൻ കെ പരശരനും ഉൾപ്പെടുന്നതായി റിപ്പോർട്ട്.
അടിയന്തരാവസ്ഥക്കാലത്ത് പരശരൻ തമിഴ്നാടിന്റെ അഡ്വക്കേറ്റ് ജനറലായിരുന്നു. 1980-ൽ ഇന്ത്യയുടെ സോളിസിറ്റർ ജനറലായി നിയമിതനായി. 1983 മുതൽ 1989 വരെ ഇന്ത്യ അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ചു.
ജഗദ്ഗുരു ശങ്കരാചാര്യ സ്വാമി വാസുദേവനന്ദ് സരസ്വതി ജി മഹാരാജ്, ജഗദ്ഗുരു മാധവാചാര്യ സ്വാമി വിശ്വപ്രസന്ന തീർത്ഥ ജി മഹാരാജ്, സ്വാമി പരമാനന്ദ് ജി മഹാരാജ്, സ്വാമി ഗോവിന്ദ് ദേവ് ഗിരി ജി മഹാരാജ്, വിമലേന്ദ്ര മോഹൻ പ്രതാപ് മിശ്ര, ഡോ. അനിൽ മിശ്ര, ശ്രീ കാമേശ്വർ ചൗപാൽ, ഡോ. മഹാന്ത് ദിനേന്ദ്ര ദാസ് എന്നിവരും ട്രസ്റ്റിന്റെ ഭാഗമാകാൻ സാധ്യതയുണ്ട്.
അതേസമയം, ശ്രീ രാം ജന്മഭൂമി തീർത്ഥ ക്ഷേത്രയുടെ ഓഫീസ് ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് പ്രദേശത്ത് ആയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുപ്രീംകോടതിയുടെ നിർദേശപ്രകാരം ഉത്തർപ്രദേശ് സർക്കാർ പള്ളി നിർമാണത്തിനായി സുന്നി വഖഫ് ബോർഡിന് അഞ്ച് ഏക്കർ സ്ഥലത്തിന്റെ അലോട്ട്മെന്റ് കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ട്രസ്റ്റ് രൂപീകരിച്ചത് പ്രധാനമന്ത്രിയാണ് ഇന്ന് ലോക്സഭയില്‍ അറിയിച്ചത്. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥകേന്ദ്ര എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചത്. രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റിന്
പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കും. സുപ്രിം കോടതി നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന കേന്ദ്രമന്ത്രി സഭായോഗത്തിലാണ് തീരുമാനം എടുത്തത്.
അയോധ്യയിലെ മുഴുവന്‍ ഭൂമിയുടെ അധികാരവും ട്രസ്റ്റിനായിരിക്കുമെന്നും പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞിരുന്നു.
Discussion about this post