ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായ ആയുഷ്മാൻ ഭാരത് ഗുണഭോക്താക്കളുടെ എണ്ണം ഒരു കോടി പിന്നിട്ടു. പ്രധാനമന്ത്രി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു.
ആയുഷ്മാൻ ഭാരത് ഗുണഭോക്താക്കളുടെ എണ്ണം ഒരു കോടി പിന്നിട്ടിരിക്കുന്നു. ഇത് ഓരോ ഭാരതീയർക്കും അഭിമാന നിമിഷമാണ്. രണ്ട് വർഷത്തെ ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി ജീവിതങ്ങളിൽ ഗുണകരമായ മാറ്റം കൊണ്ടു വരൻ പദ്ധതിക്ക് സാധിച്ചു. എല്ലാ ഗുണഭോക്താക്കളെയും അവരുടെ കുടുംബാംഗങ്ങളെയും താൻ അഭിനന്ദിക്കുന്നതായും അവരുടെ നല്ല ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.
It would make every Indian proud that the number of Ayushman Bharat beneficiaries has crossed 1 crore. In less than two years, this initiative has had a positive impact on so many lives. I congratulate all the beneficiaries and their families. I also pray for their good health.
— Narendra Modi (@narendramodi) May 20, 2020
മേഘാലയയില്‍ നിന്നുള്ള സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യ പൂജാ ഥാപയാണ് ആയുഷ്മാൻ ഭാരത് പദ്ധതിയിലെ ഒരു കോടി തികച്ച അംഗം. ഇവരുമായി ഫോണില്‍ സംസാരിച്ച് സന്തോഷം അറിയിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
During my official tours, I would interact with Ayushman Bharat beneficiaries. Sadly, that is not possible these days but I did have a great telephone interaction with Pooja Thapa from Meghalaya, the 1 croreth beneficiary. Here is what we discussed. https://t.co/vsUOEEo5pM
— Narendra Modi (@narendramodi) May 20, 2020
ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പ്രയോജനങ്ങൾ വിശദീകരിച്ച പ്രധാനമന്ത്രി ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചു. രാജ്യത്ത് എവിടെ വേണമെങ്കിലും ഇതിന്റെ പ്രയോജനം ലഭ്യമാകും എന്നതാണ് പദ്ധതിയുടെ ശ്രദ്ധേയമായ സവിശേഷത. അതുകൊണ്ട് തന്നെ ഗുണഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇടത്ത് മാത്രമല്ല ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും ഉയര്‍ന്ന നിലവാരമുള്ള വൈദ്യസഹായം ലഭിക്കുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
One of the biggest benefits of Ayushman Bharat is portability. Beneficiaries can get top quality and affordable medical care not only where they registered but also in other parts of India. This helps those who work away from home or registered at a place where they don’t belong.
— Narendra Modi (@narendramodi) May 20, 2020
രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്നവർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത് സമ്പൂർണ്ണ ആരോഗ്യ സുരക്ഷയാണ്. കഴിഞ്ഞ മാർച്ച് മാസം തന്നെ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് കേന്ദ്രസർക്കാർ സ്മാർട്ട് കാർഡുകൾ വിതരണം ചെയ്തിരുന്നു. ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ പദ്ധതി പ്രകാരം ചികിത്സാ ആനുകൂല്യത്തിന് വ്യവസ്ഥയുണ്ട്.
പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ എന്ന ആശയം ആരോഗ്യ രംഗത്തും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കുന്നത്. ശസ്ത്രക്രിയ, ചികിത്സ, മരുന്നുകൾ, രോഗനിർണ്ണയം, ആശുപത്രികളിലേക്കുള്ള യാത്രാ ചിലവ് എന്നിവ പദ്ധതിക്ക് കീഴിൽ വരും. പൊതു- സ്വകാര്യ മേഖലകളിലെ പതിനയ്യായിരത്തോളം ആശുപത്രികളാണ് പദ്ധതി നടത്തിപ്പിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2022 ഓടെ പൂർണ്ണാമായും നടപ്പിലാക്കപ്പെടുന്നതോടെ ലോകത്തിലെ ഏറ്റവും ബൃഹത്തായ സർക്കാർ ആരോഗ്യ സംരക്ഷണ പദ്ധതിയായി ആയുഷ്മാൻ ഭാരത് മാറും. അമേരിക്കയുടെയും മെക്സിക്കോയുടെയും കാനഡയുടെയും ആകെ ജനസംഖ്യയേക്കാൾ കൂടുതൽ പേർ പദ്ധതിയുടെ ഗുണഭോക്താക്കളാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post