ന്യൂഡൽഹി: ഭിന്നശേഷി മേഖലയിലുള്ള പഠനത്തിനും ഗവേഷണത്തിനുമായി സർവ്വകലാശാല ആരംഭിക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. അസമിലെ കാരംപൂർ ജില്ലയിലാണ് സർവകലാശാല ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതോടെ ഭിന്നശേഷി പഠനങ്ങൾക്കായി രാജ്യത്ത് ആരംഭിക്കുന്ന ആദ്യത്തെ സർവകലാശാലയാകും ഇത്.
കേന്ദ്രസർക്കാർ ഭിന്നശേഷിയുള്ളവരുടെ ശാക്തീകരണത്തിനായി ബില്ല് തയ്യാറാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി ഓഫ് ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് റിഹാബിലിറ്റേഷൻ സയൻസ് ബിൽ 2021 എന്ന കരട് ബില്ലിൽ നിർദേശങ്ങൾ ക്ഷണിക്കുന്നുണ്ട്. ജനുവരി 3 വരെയായിരിക്കും നിർദേശങ്ങൾ ക്ഷണിക്കുക. പുതിയ സർവകലാശാല ആരംഭിക്കുന്നതോടെ ഭിന്നശേഷിയുമായി ബന്ധപ്പെട്ട് കൂടുതൽ ഗവേഷണങ്ങൾ നടത്താൻ സാധിക്കും.
സർവകലാശാലയിൽ ബിരുദ കോഴ്സുകൾ മുതലുള്ള പഠനത്തിനും ഗവേഷണത്തിനുമായി വിദ്യാർത്ഥികൾക്ക് അവസരം നൽകും. നിലവിൽ, റിഹാബിലിറ്റേഷൻ സയൻസസ്, ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി, സ്പെഷ്യൽ എഡ്യൂക്കേഷൻ, സൈക്കോളജി, നഴ്സിംഗ്, ഓർത്തോട്ടിക്സ് ആൻഡ് പ്രോസ്തെറ്റിക്സ് ആൻഡ് അസിസ്റ്റീവ് ടെക്നോളജി, ഇൻക്ലൂസിവ് ആൻഡ് യൂണിവേഴ്സൽ ഡിസൈൻ എന്നിങ്ങനെ 8 വിഭാഗങ്ങൾ സർവകലാശാലയിൽ ആരംഭിക്കാനാണ് തീരുമാനം.
Discussion about this post