തിരുവനന്തപുരം; ദേശാഭിമാനിയിലെ ലേഖനത്തിന് മറുപടിയുമായി ചന്ദ്രിക രംഗത്ത്. മലബാർ മേഖലയിലെ ജില്ലകൾ അനുഭവിക്കുന്ന വിവേചനം തുറന്ന് പറയുന്നവരെ സിപിഎം മതരാഷ്ട്ര വാദികളാക്കുന്നുവെന്ന് ചന്ദ്രിക കുറ്റപ്പെടുത്തി. ബിജെപിയുടെ പണി എളുപ്പമാക്കുകയാണ് സിപിഎം ചെയ്യുന്നത്.മലബാർ സംസ്ഥാമാക്കണമെന്ന നിലപാട് ലീഗിന് ഇല്ല.മലപ്പുറം ജില്ലാ രൂപീകരണ സമയത്ത് ഉണ്ടായ ഫോബിയ ആണ് മലബാർ സംസ്ഥാനം എന്ന് കേട്ടപ്പോഴും വരുന്നത്.ലീഗിന് സ്വന്തം അജണ്ടയും മുദ്രാവാക്യവും നിലപാടും ഉണ്ട്.മാറ്റാരുടെയും നിലപാട് ഏറ്റെടുക്കേണ്ട ഗതികേട് ഇല്ലെന്നും ചന്ദ്രിക വ്യക്തമാക്കി.
മുസ്ലീം സംഘടനകൾ ലീഗിനൊപ്പം നിൽക്കുന്നതാണ് സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നത്.സിപിഎമ്മിനെ പിന്തുണക്കുന്നവർ തങ്കക്കട്ടികളും പിന്തുണ പിൻവലിച്ചാൽ കരിക്കട്ടകളും ആക്കുന്നുവെന്നും ലീഗിന്‍റെ മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു..കെടി ജലീലിനെ കൂട്ടുപിടിച്ചു മുസ്ലിം സംഘടനകളിൽ ഭിന്നത ഉണ്ടാക്കാനുള്ള നീക്കം ലോകസഭ തെരഞ്ഞെടുപ്പിൽ പൊളിഞ്ഞു.ആ ജാള്യതയാണ് സിപിഎം തീർക്കുന്നതെന്നും വിമർശനമുണ്ട്.
മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി ഇന്നലെയാണ് സിപിഎം മുഖപത്രം ദേശാഭിമാനി രംഗത്തെത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ എഴു തിയ ലേഖനത്തിലാണ് മുസ്ലീം ലീഗിനെ രൂക്ഷമായി വിമർശിച്ചത്.ലീഗ് മതരാഷ്ട്രവാദികളുടെ മുദ്രവാക്യമാണ് ഇപ്പോൾ ഉയർത്തുന്നതെന്ന് ലേഖനത്തിൽ കുറ്റപ്പെടുത്തിയിരുന്നു. സാദിഖലി തങ്ങളുടെ സിപിഎം കമ്മ്യൂണിസ്റ്റ് വിമർശനത്തിനും ലേഖനത്തിൽ മറുപടിയുണ്ട്.കമ്മ്യുണിസ്റ്റുകൾ മതനിരാസരാണെന്ന സാദിഖലി തങ്ങളുടെ പ്രസ്താവന ലീഗിനെ മത രാഷ്ട്രീയ വാദികളുടെ പാളയത്തിലാണ് എത്തിക്കുന്നതെന്ന് ലേഖനം ചൂണ്ടിക്കാണിച്ചിരുന്നു.
Discussion about this post