ലഖ്നൗ: ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കാനുള്ള നടപടികളുമായി ഉത്തർ പ്രദേശ് സർക്കാർ മുന്നോട്ട്. ജേവറിലാണ് വിമാനത്താവളം നിര്‍മിക്കുക. ഇതിനായി ഉത്തർ പ്രദേശ് സർക്കാർ രണ്ടായിരം കോടി രൂപ നീക്കി വെച്ചു.
2023ൽ വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം നിർമ്മാണം പൂർത്തിയാകും. ഇതിനായി മൊത്തം 4,588 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആറ് വിമാനങ്ങൾക്ക് ഒരേ സമയം ഇറങ്ങാനും പുറപ്പെടാനും കഴിയുന്ന തരത്തിലാണ് വിമാനത്താവളം തയ്യാറാകുന്നത്.
ജേവര്‍ വിമാനത്താവളത്തിന് അടുത്തായി ഇലക്ട്രോണിക് സിറ്റിയും നിർമ്മിക്കാൻ ഇന്ന് അവതരിപ്പിച്ച ബജറ്റിൽ ഉത്തർ പ്രദേശ് ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. 1,334 ഹെക്ടര്‍ സ്ഥലത്താണ് വിമാനത്താവളം ഒരുങ്ങുന്നത്. ഗംഗാ എക്സ്പ്രസ് പാതയ്ക്കായി 400 കോടി രൂപ വകയിരുത്തി. അയോധ്യ, വാരാണസി എന്നീ ക്ഷേത്ര നഗരികളുടെ സൗന്ദര്യവത്കരണത്തിനായി 200 കോടി രൂപയും ബജറ്റിൽ നീക്കി വെച്ചു.
Discussion about this post