ഡൽഹി: കൊവിഡ് കാലത്തെ കരുതൽ തുടർന്ന് കേന്ദ്ര സർക്കാർ. കേരളത്തിന് അനുവദിച്ച 9 ടൺ ലിക്വിഡ് ഓക്സിജൻ ജാര്‍ഖണ്ഡില്‍നിന്ന് കൊച്ചിയിലെത്തി. ഇത് കൊച്ചിന് ഷിപ് യാര്‍ഡിന്റെ ക്രയോജനിക് ടാങ്കറിലേക്ക് മാറ്റി.
ടാങ്കര്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളെ അതിജീവിച്ചാണ് പ്രത്യേക ദൗത്യസംഘം റോഡുമാര്‍ഗം ഓക്സിജന്‍ എത്തിച്ചത്. യാത്രയ്ക്കിടെ ഒഡീഷയിലെ ഭുവനേശ്വറില്‍ വച്ച് ടാങ്കര്‍ പിടിച്ചെടുക്കാന്‍ സ്വകാര്യ ആശുപത്രികള്‍ ശ്രമിച്ചിരുന്നു.
ആന്ധ്രാപ്രദേശിലെ പോച്ചം പള്ളിയിലും ടാങ്കര്‍ പിടിച്ചെടുക്കാന്‍ ശ്രമമുണ്ടായെങ്കിലും വാഹനം വെട്ടിച്ചുകടന്നു. കോയമ്പത്തൂർ വ്യോമസേന വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച ജാര്‍ഖണ്ഡിലേക്ക് എയര്‍ലിഫ്റ്റ് ചെയ്ത ടാങ്കറാണ് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍നിന്ന് ഓക്സിജന്‍ നിറച്ച് റോഡുമാര്‍ഗം മടങ്ങിയെത്തിയത്.
ജാര്‍ഖണ്ഡ്, ബംഗാള്‍, ഒഡീഷ, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ 2400 കിലോമീറ്റര്‍ പിന്നിട്ടാണ് ടാങ്കർ കേരളത്തിലെത്തിയിരിക്കുന്നത്.
Discussion about this post