Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നോട്ട് അസാധുവാക്കലില്‍ കേന്ദ്രസര്‍ക്കാറിന് വിമര്‍ശനം, നീതി ആയോഗിനെതിരെയും വിമര്‍ശനം; നയപ്രഖ്യാപനം പുരോഗമിക്കുന്നു

by Brave India Desk
Feb 23, 2017, 11:00 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണര്‍ പി.സദാശിവത്തെ ആചാരപരമായി സ്വീകരിച്ചു. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എ.കെ. ബാലന്‍ എന്നിവരാണ് ഗവര്‍ണറെ സ്വീകരിക്കാനെത്തിയത്. മാര്‍ച്ച് മൂന്നിനാണ് ബജറ്റ് അവതരണം.

Stories you may like

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

പ്രവാസികള്‍ തിരിച്ചെത്തുന്നത് സംസ്ഥാനത്ത് പ്രതിസന്ധിയുണ്ടാക്കി. സംസ്ഥാനത്ത് ജൈവകൃഷി പ്രോല്‍സാഹിപ്പിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക സ്വയം പര്യാപ്തത നേടും. ആറ് മേഖലകളെ ലക്ഷ്യമിട്ട് നവകേരള കര്‍മ്മ പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസ-ആരോഗ്യ മേഖല രംഗങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി എടുത്തതായും ഗവര്‍ണര്‍ പറഞ്ഞു.

സ്ത്രീകള്‍ക്കായി എല്ലാ താലൂക്കുകളിലും വനിതാ പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ലൈംഗിക കുറ്റവാളികളുടെ പട്ടിക തയാറാക്കി പ്രസിദ്ധീകരിക്കാനും തീരുമാനമായിട്ടുണ്ട്.

പീഡനത്തിന് ഇരയാകുന്നവര്‍ക്കായി സമഗ്ര നഷ്ടപരിഹാര പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ അറിയിച്ചു. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് വന്‍ പ്രതിഷേധം അരങ്ങേറുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

അതേസമയം, സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിഷേധവുമായാണ് പ്രതിപക്ഷം ബജറ്റ് സമ്മേളനത്തിന് എത്തിയത്. ‘സ്ത്രീ സുരക്ഷ എവിടെ?’ എന്നുചോദിക്കുന്ന ബാനറും പ്രതിപക്ഷം സഭയില്‍ പ്രദര്‍ശിപ്പിച്ചു.

അരിയില്ല, പണമില്ല, വെള്ളമില്ല, സ്ത്രീസുരക്ഷ എവിടെ തുടങ്ങിയപ്രതിഷേധബാനറുകളുമായാണ് പ്രതിപക്ഷം സമ്മേളനത്തിന് എത്തിയത്. റേഷന്‍ പ്രതിസന്ധി, ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവക്കുപുറമെ, ലോ അക്കാദമി മുതല്‍ സ്വാശ്രയ പ്രശ്‌നങ്ങളും രൂക്ഷമായ വരള്‍ച്ചയും വരെ, സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷത്തിന്റെ പക്കല്‍ ആയുധങ്ങളേറെ. ഭരണമുന്നണിയിലെ കലഹങ്ങളും വാഗ്വാദങ്ങളും സൃഷ്ടിക്കുന്ന തലവേദന ഇതിനുപുറമെ. അതേസമയം, അംഗസംഖ്യ കുറഞ്ഞ വ്യത്യസ്ത ചേരികളിലുള്ള പ്രതിപക്ഷത്തെ അനായാസം നേരിടാമെന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം.

മാര്‍ച്ച് മൂന്നിന് സര്‍ക്കാറിന്റെ രണ്ടാമത്തെ ബജറ്റ് മന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കും. മാര്‍ച്ച് 16 വരെ നീളുന്ന സമ്മേളനം വോട്ട് വോണ്‍ അക്കൗണ്ട് പാസാക്കി പിരിയും. ഏപ്രില്‍ മധ്യത്തോടെ സഭ വീണ്ടും ചേര്‍ന്ന് ബജറ്റ് വകുപ്പുതിരിച്ച് ചര്‍ച്ച ചെയ്ത് പാസാക്കും. മേയില്‍തന്നെ ബജറ്റ് പൂര്‍ണമായി പാസാക്കി നടപ്പാക്കലിലേക്ക് നീങ്ങാനാണ് തീരുമാനം. മാര്‍ച്ചില്‍തന്നെ ബജറ്റ് സമ്പൂര്‍ണമായി പാസാക്കാനായിരുന്നു ലക്ഷ്യമെങ്കിലും നോട്ട് പ്രതിസന്ധി മൂലം തീരുമാനം മാറ്റുകയായിരുന്നു.

പൊതുസേവനം ഉറപ്പാക്കാന്‍ സമഗ്രനിയമം കൊണ്ടുവരുമെന്ന് പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. സുതാര്യത, ഉത്തരവാദിത്തം, കാര്യക്ഷമത എന്നിവ ഉറപ്പാക്കാന്‍ വ്യവസ്ഥകള്‍ കൊണ്ടുവരും.

അതിനിടെ, പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയിരിക്കുന്നത്. സ്ത്രീ സുരക്ഷ, റേഷന്‍ വിതരണം തുടങ്ങിയവ ഉയര്‍ത്തിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

Tags: governorbudget meeting
ShareTweetSendShare

Latest stories from this section

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies