കൊച്ചി: സാശ്രയ ഓർഡിനൻസ് വെെകിയതിൽ സർക്കാരിന് ഹെെക്കോടതിയുടെ വിമർശനം. തീരുമാനമെടുക്കാൻ പന്ത്രണ്ടാം മണിക്കൂർ വരെ കാത്തിരുന്നതെന്തിനെന്ന് കോടതി ചോദിച്ചു. സർക്കാരിലെ വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ വർഷവും സർക്കാരിന് തെറ്റ് പറ്റിയെന്നും അത് തിരുത്താൻ കോടതി നിർദേശിക്കുകയും ചെയ്തു. സമയബന്ധിതമായി കാര്യങ്ങൾ ചെയ്യാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ഫീസ് നിർണയത്തിന് കാലതാമസംം ഉണ്ടായെന്ന് സർക്കാർ കോടതിയിൽ അംഗീകരിച്ചു. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവുകൾ ഉണ്ടായതാണ് ഫീസ് നിർണയം വെെകാൻ കാരണമെന്നും സ്വാശ്രയ ഓർഡിനൻസ് പുതുക്കി ഉടൻ പ്രസിദ്ധീകരിച്ചുവെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
Discussion about this post