ന്യൂയോർക്ക്: ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് അത്യപൂർവ്വമായ ലേസർ സിഗ്നൽ ലഭിച്ചതായി നാസ. ബഹിരാകാശ പേടകമായ സൈക്കി അയച്ചതാണ് ഇതെന്നാണ് വിവരം. നിലവിൽ ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ ഏകദേശം 1.5 മടങ്ങ് അകലെയാണ് ഈ പേടകം. ഭാവിയിലെ ബഹിരാകാശ യാത്രകൾക്ക് വലിയ സംഭാവനകൾ നൽകാൻ കഴിയുന്ന നേട്ടമാണ് ഇതിലൂടെ നാസ കൈവരിച്ചിരിക്കുന്നത്.
നാസയുടെ പുതിയ ബഹിരാകാശ പേടകമായ ‘സൈക്കി’ൽ നിന്നാണ് ഏകദേശം 140 ദശലക്ഷം മൈൽ അകലെ നിന്ന് ഉത്ഭവിച്ച സിഗ്‌നൽ ഭൂമിയിലെത്തിയത്. ”ഒരു ബഹിരാകാശവാഹനത്തിന്റെ റേഡിയോ ഫ്രീക്വൻസി കമ്മ്യൂണിക്കേഷൻ സിസ്റ്റവുമായി ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷന് എങ്ങനെ ഇടപെടാമെന്ന് കാണിക്കുന്നതിലൂടെ ഇത് പ്രോജക്റ്റിന് ഒരു സുപ്രധാന നാഴികക്കല്ലാണ്,” സതേൺ കാലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ പദ്ധതിയുടെ ഓപ്പറേഷൻ ലീഡ് മീര ശ്രീനിവാസൻ പ്രസ്താവനയിൽ പറഞ്ഞു. ഏപ്രിൽ 8-ന് നടന്ന പരീക്ഷണത്തിനിടെ, പരമാവധി 25 Mbps എന്ന നിരക്കിൽ പേടകം വിജയകരമായി ടെസ്റ്റ് ഡാറ്റ കൈമാറ്റം ചെയ്തു.
2023 ഒക്ടോബറിലായിരുന്നു ഛിന്നഗ്രഹമായ സൈക്ക് -16ലേക്ക് നാസ പേടകം അയച്ചത്. സൗരയൂഥത്തിലെ അപൂർവമായ ലോഹം കൊണ്ടാണ് ഛിന്നഗ്രഹം നിർമിക്കപ്പെട്ടിരിക്കുന്നതത്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള വലയത്തിലാണ് ഈ ഛിന്നഗ്രഹം സ്ഥിതി ചെയ്യുന്നത്. ഛിന്നഗ്രഹത്തിന്റെ പേര് തന്നെയാണ് പേടകത്തിനും നൽകിയിരിക്കുന്നത്













Discussion about this post