കേരളത്തില്‍ വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാകുമ്പോള്‍ എപ്പോഴത്തേയും പോലെ പാടാതെ പോകുന്ന വീരഗാഥകളുണ്ട്. അതിലൊന്നാണ് മത്സ്യത്തൊഴിലാളികള്‍ ചെയ്യുന്ന സേവനം. സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി തങ്ങളുടെ വള്ളങ്ങളും ലോറിയിലേറ്റി ഇവര്‍
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ വന്നിറങ്ങി ആരേയും അതിശയിപ്പിക്കുന്ന തരത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
നൂറുകണക്കിനു വള്ളങ്ങളും ചെറുബോട്ടുകളുമാണ് തീരപ്രദേശങ്ങളില്‍ നിന്ന് വെള്ളപ്പൊക്കബാധിത പ്രദേശങ്ങളായ ചെങ്ങന്നൂരിലും ആറന്മുളയിലും ആലുവയിലുമെല്ലാം എത്തിച്ചിരിയ്ക്കുന്നത്. അവിടെയെല്ലാം കടലിന്റെ മക്കള്‍ ജനരക്ഷയ്ക്കായി തങ്ങളുടെ ജീവന് പണയം വച്ച് പ്രയത്നിയ്ക്കുന്നു.
വൈപ്പിനില്‍ നിന്നുള്ളവര്‍ ആലുവയിലും, ചെറായിയിലുള്ളവര് ആലപ്പുഴയിലും വേളിയില്‍ നിന്നുള്ളവര്‍ ചെങ്ങന്നൂരുമെല്ലാം രക്ഷാപ്രവര്‍ത്തനത്തിനെ ത്തിയിരിയ്ക്കുന്നു.
വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലൂടെ ബോട്ടുകള്‍ കൊണ്ടുപോകുമ്പോള്‍ ചില സ്ഥലങ്ങളില്‍ അധികം ആഴമില്ലെങ്കില്‍ വള്ളങ്ങളുടെ അടിവശം തറയില്‍ ഉറച്ചുപോകും. അങ്ങനെവരുന്ന സന്ദര്‍ഭങ്ങളില്‍ രക്ഷിച്ചുകൊണ്ടുവരുന്നവരെ വള്ളത്തിലിരുത്തി സ്വന്തം ശക്തിയാല്‍ നിരക്കിമാറ്റിയാണ് പലപ്പോഴും കരയ്ക്കെത്തിയ്ക്കുന്നത്.
നേവിയോടും പോലീസിനോടും തോളോടുതോള്‍ ചേര്‍ന്നാണ് സംഘം ദുര്‍ഘടമായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സ്വന്തം ജീവന് പോലും തൃണവല്‍ഗണിച്ച് വെള്ളപ്പൊക്കബാധിതപ്രദേശങ്ങളിലൂടെ സ്വന്തം നാടിനായി , അപകടത്തില്‍പ്പെട്ട കുറച്ചു സഹജീവികള്‍ക്കായി എല്ലാം മറന്നു പ്രവര്‍ത്തിയ്ക്കുന്ന സുരക്ഷാ സേനാംഗങ്ങളുടേയും പോലീസുകാരുടെയുമെല്ലാം ഒപ്പം കടലിന്റെ മക്കളുടെ സേവനത്തിനും നന്ദി പറയുകയാണ് ജീവന് തിരിച്ചുകിട്ടിയ ആയിരക്കണക്കിനു ജനങ്ങള്‍.
Discussion about this post