ജമ്മു കശ്മീരിൽ നടത്താനിരുന്ന വമ്പൻ ഭീകരാക്രമണം തടഞ്ഞ് സുരക്ഷാസേന. തിങ്കളാഴ്ച കത് വ മേഖലയിൽ 40 കിലോ സ്ഫോടക വസ്തുക്കൾ ഇന്ത്യൻ സേന കണ്ടെടുത്തു. കത് വ ജില്ലയിലെ ബില്ലവർ തെഹ്സിലിലെ ദെവാൾ പ്രദേശത്താണ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. ഏതാനം ദിവസങ്ങൾക്ക് മുൻപ് ലഖൻ പൂരിൽ നിന്ന് കശ്മീർ താഴ് വരയിലേക്ക് ട്രക്കിൽ കടത്തി കൊണ്ടിരിക്കുന്ന ആയുധങ്ങളും വെടിക്കോപ്പുകളും നിറച്ച ബാഗുകളും സുരക്ഷ ഏജൻസി കണ്ടെടുത്തിരുന്നു.
അതേസമയം കിഷ്ത്വാർ മേഖലയിലെ മുതിർന്ന ബിജെപി നേതാവിന്റെയും ആർ എസ്എസ് പ്രവർത്തകന്റെയും കൊലപാതക കേസുകളിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളും ഒരുഭൂഗർഭ തൊഴിലാളിയുമാണ് അറസ്റ്റിലായത്. ബിജെപി സംസ്ഥാന സെക്രട്ടറി അനിൽ പരിഹാറും 2018ലും, മുതിർന്ന ആർഎസ്എസ് പ്രവർത്തകൻ ചന്ദ്രകാന്ത് ശർമ ഈ വർഷം ഏപ്രിലിലും ആണ് നടന്നത്. രണ്ട് കൊലപാതകങ്ങളും കിഷ്ത്വാറിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
കിഷ്താറിൽ തീവ്രവാദത്തെ പുനരുജ്ജീവിപ്പിക്കാനുളള ഗൂഢാലോചനയുടെ ഭാഗമായാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. ഹിസ്ബുൾ മുജാഹിദ്ദീൻ കമ്മാൻഡർ ജഹാംഗീർ സാരൂരി ഈ പ്രദേശത്ത് പിന്നീടും തുടരുകയായിരുന്നുവെന്ന് ജമ്മു സോൺ ഐജിപി മുകേഷ് സിംഗ് പറഞ്ഞു. കിഷ് വാർ നിവാസികളാണ് അറസ്്റ്റിലായവർ.
Discussion about this post