പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളത്തിൽ ഇനി ആയുധം മഴുവാണെന്ന് പ്രഖ്യാപിച്ച് ഷോര്‍ണൂര്‍ മെറ്റൽ ഇന്റസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജേക്കബ് തോമസ്. ഇതവഴി പുതിയ തട്ടകമായ മെറ്റൽ ഇന്റസ്ട്രീസിന്റെ മുഖച്ഛായ മാറ്റുകയാണ് ലക്ഷ്യമെന്നും ജേക്കബ് തോമസ് പറയുന്നു.
പരശുരാമന്റെ മഴുവാണ് ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് പുറത്തിറക്കിയത്. ആറൻമുള കണ്ണാടി പോലെ പരശുരാമന്റെ മഴുവും ബ്രാൻഡ് ചെയ്ത് ഇറക്കുകയാണ് ലക്ഷ്യം. വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് ഇവ പ്രധാനമായും ലഭ്യമാക്കുക. ഓൺലൈൻ വിപണിയും ലക്ഷ്യമിടുന്നുണ്ട്. 100 തരം വിത്യസ്ത മഴു പുറത്തിറക്കുമെന്ന് ജേക്കബ് തോമസ് പറയുന്നു.
ഷൊർണൂരിൽ സംഘടിപ്പിച്ച ചെറുകിട വ്യവസായ മേളയിലാണ് പരശുരാമന്റെ മഴു പുറത്തിറക്കിയത്.
വീണു കിടക്കുന്ന മരം മുറിക്കാൻ കോടാലി മതി, പക്ഷെ മരത്തിന് മുകളിൽ കയറി കൊമ്പ് വെട്ടാൻ മഴു തന്നെ വേണം എന്ന കാര്യത്തിൽ സംശയമില്ലെന്നും വ്യവസായ സമൂഹങ്ങൾക്ക് വേണ്ടി ഷൊര്‍ണൂരിൽ സംഘടിപ്പിച്ച ശാക്തീകരണ പരിപാടിയിൽ ജേക്കബ് തോമസ് പറഞ്ഞു.
Discussion about this post