സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് വരുത്തിയ സമാനമായ ഭീകരതയ്ക്കും ക്രൂരതയ്ക്കും കശ്മീർ സാക്ഷ്യം വഹിച്ചുവെന്ന് കശ്മീർ കോളമിസ്റ്റ് സുനന്ദ വസിഷ്ട്. താഴ് വരയിലെ ഏറ്റവും മോശമായ മനുഷ്യാവകാശ സാഹചര്യത്തെ കുറിച്ച് സുനന്ദ പറഞ്ഞു. തീവ്ര ഇസ്ലാമിക് ഭീകരയുടെ ക്രൂരതകളെ പടിഞ്ഞാറ് പരിചയപ്പെടുത്തുന്നതിന് 30 വർഷം മുൻപ് തന്നെ കശ്മീരിലെ ഐഎസിന്റെ ഭീകരതയും ക്രൂരതയും ഞങ്ങൾ കണ്ടു.
എന്റെ കുടുംബത്തിന് മാത്രമല്ല, എന്നെ പോലുളള നിരവധി ആളുകൾക്ക് വീട് നഷ്ടമായി സുനന്ദ പറഞ്ഞു. ടോം ലാന്റോസ് എച്ച് ആർ കമ്മീഷൻ വാഷിംഗ് ടണിൽ വ്യാഴാഴ്ച സംഘടിപ്പിച്ച മനുഷ്യാവകാശങ്ങളെ കുറിച്ചുളള ഹിയറിംഗിൽ സംസാരിക്കുകയായിരുന്നു അവർ. ഇവിടെ ഇത്തരത്തിലൊരു ഹിയറിംഗ് വച്ചതിൽ സന്തോഷമുണ്ടെന്നും സുനന്ദ പറഞ്ഞു.
എന്റെ അവകാശങ്ങൾ അപഹരിക്കപ്പെടുമ്പോൾ മനുഷ്യാവകാശങ്ങൾക്കായി വാദിക്കുന്നവർ എവിടെയായിരുന്നുവെന്ന് ഹിയറിംഗിന് ഹാജരായ പാനലിസ്റ്റുകളോട് സുനന്ദ ചോദിച്ചു.1990 ജനുവരി 19 കശ്മീരിലെ എല്ലാ പളളികളിൽ നിന്നും പുരുഷന്മാരില്ലാതെ ഹിന്ദു സ്ത്രീകളോടൊപ്പം കശ്മീർ വേണമെന്ന് ശബ്ദ മുയർത്തിയപ്പോൾ അവർ എവിടെയായിരുന്നു സുനന്ദ ചോദിച്ചു.
എന്റെ മുത്തച്ഛൻ അമ്മയെയും എന്നെയും ഈ ദുർവിധിയിൽ നിന്ന് രക്ഷപ്പെടുത്താൻ അടുക്കളയിലെ കത്തിയും,പഴയ തുരുമ്പിച്ച കോടാലിയുമായി കൊലപ്പെടുത്താൻ തയ്യാറായിരുന്നു.
എന്റെ ജനതയ്ക്ക് മൂന്ന് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് ഓടിപ്പോവുക, രണ്ട് പരിവർത്തനം ചെയ്യുക, മൂന്ന് നിർഭാഗ്യകരമായ ആ രാത്രിയിൽ മരിക്കുക. ആ ഭയാനകമായ രാത്രിയിൽ 400,000 കശ്മീരി ഹിന്ദുക്കൾ അവിടെ നിന്ന് ഓടിപ്പോയി. 30 വർഷത്തിന് ശേഷവും കാശ്മീരിലെ വീട്ടിലേക്ക് ചെല്ലാൻ എനിക്ക് കഴിയുന്നില്ല. അവിടെ എന്റെ വിശ്വാസങ്ങൾ പിന്തുടരാൻ അനുവദിക്കുന്നില്ല, കശ്മീരിലെ എന്റെ വീട് മറ്റുളളവർ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്നു. എന്റെ സമുദായങ്ങൾ അധിനിവേശമില്ലാത്തവരെ ചുട്ടുകൊല്ലുകയോ കൊളളയടിക്കുകയോ ചെയ്തുവെന്ന് അവർ ഹിയറിംഗിൽ പറഞ്ഞു.
Discussion about this post