ഡല്‍ഹി: അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന നമസ്തേ ട്രംപ് പരിപാടി 4.6 കോടി ജനങ്ങൾ ടെലിവിഷനിൽ വീക്ഷിച്ചെന്ന് കണക്കുകൾ പുറത്ത്. ഇന്ത്യയിലെ മാത്രം കണക്കാണിത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയാണ് നമസ്തേ ട്രംപ്.
ഇന്ത്യയിലെ 180 ടെലിവിഷന്‍ ചാനലുകളിലായി 46 ദശലക്ഷം ആളുകള്‍ പരിപാടി കണ്ടെന്ന് ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്കിനെ (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൊട്ടേര സ്റ്റേഡിയത്തില്‍ ഒരു ലക്ഷം പേരാണ് പരിപാടി കാണാനെത്തിയത്. 180 ടിവി ചാനലുകളാണ് പരിപാടി തത്സമയ സംപ്രേഷണം ചെയ്തത്. പരിപാടിയില്‍ ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപും പങ്കെടുത്തുരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ സംഘടിപ്പിച്ച ഹൗഡി മോദി പരിപാടിയുടെ മാതൃകയിലാണ് നമസ്തേ ട്രംപ് ഇന്ത്യയില്‍ സംഘടിപ്പിച്ചത്.
Discussion about this post