അധോലോക നായകൻ രവി പൂജാരിയുടെ കയ്യിൽനിന്നും കേരളത്തിലെ രണ്ട് ഉന്നതരായ പോലീസ് ഉദ്യോഗസ്ഥർ പണം തട്ടിയെടുത്തെന്ന ആരോപണം ശരിവച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി.
കേരള പൊലീസിലെ ഉന്നത സ്ഥാങ്ങളലങ്കരിച്ചിരുന്ന രണ്ടുപേർക്കാണ് പത്തുവർഷം മുൻപു നടന്ന ഒരു ഹവാല ഡീലുമായി ബന്ധമുണ്ടായിരുന്നത്.കൊട്ടേഷനിൽ ഇടനിലക്കാരായി നിന്ന ശേഷം കേരള പൊലീസിലെ രണ്ട് ഉന്നതർ തന്റെ കയ്യിൽ നിന്നും 2 കോടി രൂപ തട്ടിയെടുത്തതായി രവി പൂജാരി വെളിപ്പെടുത്തിയിരുന്നു. ബാംഗ്ലൂരിൽ ചോദ്യം ചെയ്യവേയാണ് ടോമിൻ തച്ചങ്കരിയോട് രവി പൂജാരി ഇക്കാര്യം ഏറ്റു പറഞ്ഞത്. രണ്ടരക്കോടിയുടെ ക്വട്ടേഷനിൽ രണ്ടുകോടി പോലീസുകാർ തട്ടിയെടുത്തെന്നും തനിക്ക് 50 ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും രവി പൂജാരി വെളിപ്പെടുത്തി.കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമ്പോഴാണ് പഴയ കഥകൾ ഓരോന്നായി പുറത്തു വരുന്നത്. ആഫ്രിക്കയിലെ സെനഗലിൽ, അന്താരാഷ്ട്ര പോലീസ് ഉദ്യോഗസ്ഥർ പിടികൂടിയ രവി പൂജാരിയെ കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയിലെത്തിച്ചത്.
Discussion about this post