ഡല്‍ഹി: കൊറോണ പ്രതിരോധത്തിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കുന്നുവെന്ന വാര്‍ത്തയിൽ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രാലയം രംഗത്ത്. ശമ്പളത്തില്‍ 30 ശതമാനം കുറവ് വരുത്താന്‍ ആലോചിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ധനമന്ത്രാലയം നിഷേധിച്ചു.
ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ഉദ്ദശമില്ലെന്നും ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര ധനമന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.
വര്‍ധിപ്പിച്ച ക്ഷാമബത്ത നേരത്തെ കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഒരുവര്‍ഷത്തേയ്ക്ക് മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ആലോചിക്കുന്നതെന്നായിരുന്നു വാർത്ത. തസ്തികകള്‍ക്കനുസരിച്ച് ഈ കുറയ്ക്കുന്ന നിരക്കില്‍ വ്യത്യാസം വന്നേക്കും. ഗ്രൂപ്പ് ഡി, കോണ്‍ട്രാക്ട് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്കക്കയില്ല എന്നും ആയിരുന്നു വ്യാജ വാർത്ത. എന്നാൽ കേന്ദ്രധനമന്ത്രാലയം ഇത് സംബന്ധിച്ച് വിശദീകരണവുമായി രംഗത്ത് വന്നതോടെയാണ് വ്യാജവാർത്ത പൊളിഞ്ഞത്.
Discussion about this post