അമരാവതി : ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങൾ വേണമെന്നുള്ള മുഖ്യമന്ത്രി ജഗൻമോഹന്റെ നീക്കം ഗവർണർ ബി.ബി ഹരിചന്ദൻ അംഗീകരിച്ചു.ഇതുമായി ബന്ധപ്പെട്ട എപി ഡിസെൻട്രലൈസേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്പ്മെന്റ് ഓഫ് ഓൾ റീജിയൻസ് ബിൽ -2020,എപി ക്യാപിറ്റൽ റീജിയൻ ഡെവലൊപ്മെന്റ് അതോറിറ്റി ബിൽ -2020 എന്നീ ബില്ലുകൾക്കാണ് ഗവർണർ അംഗീകാരം നൽകിയത്.
ആന്ധ്രാ പ്രദേശിന്റെ എക്സിക്യൂട്ടീവ് ക്യാപിറ്റലായി വിശാഖപട്ടണവും ലെജിസ്ലേറ്റിവ് ക്യാപിറ്റലായി അമരാവതിയും ജുഡീഷ്യൽ ക്യാപിറ്റലായി കർണൂലും പ്രഖ്യാപിക്കണമെന്ന ഉദ്ദേശത്തോടെ ജഗൻമോഹൻ അവതരിപ്പിച്ച ബില്ലുകളായിരുന്നു ഇവ. രണ്ടു തവണ ആന്ധ്രാപ്രദേശിന്റെ അധോ സഭയിൽ ഈ ബില്ലുകൾക്ക് അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും ഉപരിസഭ അംഗീകരിച്ചിരുന്നില്ല.ഇതേ തുടർന്നാണ് ഗവർണറുടെ അംഗീകാരം ലഭിക്കുന്നതിനായി ആർട്ടിക്കിൾ 197(1)(2) പ്രകാരം ബില്ല് സമർപ്പിക്കുന്നത്. ഒരുപാട് തവണ നിയമവിദഗ്ധരായി ചർച്ച നടത്തിയതിനു ശേഷം ഗവർണർ ബില്ലുകൾക്ക് അംഗീകാരം നൽകാൻ തീരുമാനിക്കുകയായിരുന്നു.
Discussion about this post