പാരീസ്: തീവ്രവാദ ആശയങ്ങള്‍ക്ക് സഹായകരമാകുന്നവര്‍ എന്ന് ആരോപിച്ച് 231 ഓളം പൗരന്മാരെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ നീക്കവുമായി ഫ്രാൻസ്. തീവ്രവാദ സംഘടനകളുമായി രഹസ്യ ബന്ധം പുലർത്തുന്നവരെയാണ് ഒഴിവാക്കുന്നതെന്ന് ഫ്രാന്‍സ് സര്‍ക്കാറിലെ ഉന്നതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അധ്യപാകനെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജയിലിലുള്ള 180 പേരെയടക്കമുള്ളവരാണ് പുറത്താക്കപ്പെടുന്നത്. ഇതിൽ വലതുപക്ഷ രാഷ്ട്രീയത്തിന്റെ വിമര്‍ശകരും, ഏതാനും മതനേതാക്കളും പട്ടകിയില്‍ ഉള്‍പ്പെടുന്നതായി റിപ്പോർട്ടുണ്ട്.
വിവാദ കാര്‍ട്ടൂണ്‍ ക്ലാസ് റൂമില്‍ കാണിച്ചതിനു അധ്യാപകനെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ ഫ്രാന്‍സില്‍ പ്രതിഷേധങ്ങള്‍ തുടരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് തീവ്രവാദ സംഘടനകളുമായി രഹസ്യ ബന്ധം പുലർത്തുന്നവരെ നാട് കടത്താന്‍ ഫ്രഞ്ച് ആഭ്യന്തരമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായതെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post