ഇസ്ലാമിലേക്ക് മതം മാറാനുള്ള തീരുമാനത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടെന്ന വെളിപ്പെടുത്തലുമായി കണ്ണൂർ എടാട്ടെ ദളിത് ഓട്ടോ ഡ്രൈവർ ചിത്രലേഖ രംഗത്ത്. ഒരു സ്വകാര്യ ചാനലിനോട് ചിത്രലേഖ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇസ്ലാമിലേക്ക് വന്നാൽ വീടും ജോോലിയും പണവും നൽകാമെന്ന് വാഗ്ദാനം ചെയ്തു. രണ്ട് തവണ പോപ്പുലർ ഫ്രന്റ് നേതാക്കളുമായി ചർച്ച നടത്തിയെന്നും ചിത്രലേഖ പറയുന്നു. രാഷ്ട്രീയമായി സാമ്പത്തികമായി സംരക്ഷണം ഉറപ്പ് നൽകി.
ഫേസ്ബുക്ക് പോസ്റ്റിന് പിന്നിലും പോപ്പുലർ ഫ്രണ്ടാണെന്ന് ചിത്രലേഖ പറയുന്നു.
കഴിഞ്ഞ ദിവസം ആണ് സിപിഎമ്മിന്റെ ജാതിവിവേചനത്തിൽ മനംനൊന്ത് ഇസ്ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചതായി ചിത്രലേഖ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.
ജാതിവിവേചനത്തെ തുടർന്ന് സി.പി.എം പ്രവർത്തകർ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആദ്യം ചിത്രലേഖ മാധ്യമങ്ങളിൽ വാർത്ത ആയത്. പയ്യന്നൂർ എടാട്ട് ഓട്ടോ ഓടിക്കുന്നതിനിടെയായിരുന്നു ഈ വിവാദം. തുടർന്ന് ഓട്ടോറിക്ഷ കത്തിച്ചതുൾപ്പെടെയുള്ള സംഭവങ്ങൾ ഏറെ ചർച്ചയായിയിരുന്നു.
ചിത്രലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
‘‘പുലയ സ്ത്രീയായി ജനിച്ചത് കൊണ്ടും സി.പി.എം എന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ ജാതിവിവേചനത്തിനെ ചോദ്യം ചെയ്തത് കൊണ്ടും തൊഴിൽ ചെയ്തു ജീവിക്കാൻ സമ്മതിക്കാതെ നിരന്തരം അക്രമിക്കുകയും ജനിച്ച നാട്ടിൽ നിന്നും പാലായനം ചെയ്യേണ്ടിയും വന്ന എനിക്ക് അവിടെയും ജീവിക്കാൻ സമ്മതിക്കാതെ സി.പി.എം പാർട്ടിയുടെ അക്രമങ്ങൾ തുടരുന്നു. ഈ ഭരണകൂടത്തിൽ നിന്നോ കോടതിയിൽ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായി.
ഇക്കാരണത്താൽ ഞാൻ ഇതുവരെ ജീവിച്ചുപോന്ന സത്വം വിട്ട് ഇസ്ലാം സ്വീകരിക്കാനുള്ള ആലോചനയിലാണ്. ഇരുപതു വർഷക്കാലത്തോളം സിപിഎമ്മിന്റെ ആക്രമാണത്തിനെതിരെ ഒറ്റയ്ക്ക് പോരാടി. ഇനിയും പിടിച്ചുനിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇങ്ങനൊരു ആലോചന. ലവ് ജിഹാദ് പണം എന്ന പേരും പറഞ്ഞു ആരും ഈവഴിക്കു വരണ്ട. കാരണം പുരോഗമന കപട മതേതര പാർട്ടിയായ സി.പി.എമ്മിന് മുന്നിൽ ഇനിയും സ്വര്യമായി ഇരുട്ടിന്റെ മറപിടിച്ചു ആക്രമിക്കുന്ന സിപിഎമ്മിനെ ഭയമില്ലാതെ തൊഴിൽ ചെയ്തു ജീവിക്കണം. സ്വന്തമായി ഒരു വീട്ടിൽ അന്തിയുറങ്ങണം.’’
Discussion about this post