ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ തലവൻ എൻ.കെ സ്റ്റാലിന്റെ മകനും പാർട്ടിയുടെ യുവജന വിഭാഗം നേതാവുമായ ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത്.
അടുത്ത വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരംഭം കുറിച്ചു കൊണ്ടുള്ള ഡിഎംകെയുടെ റാലിയും പോലീസ് തടഞ്ഞു. പ്രചാരണത്തിന് അനുമതിയില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കരുണാനിധിയുടെ ജന്മഗ്രാമമായ തിരുവാരൂരിലെ തിരുക്കുവളയിൽ നിന്നും ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത്. ഉദയനിധിയുടെ അറസ്റ്റിനു പിന്നാലെ പ്രതിഷേധവുമായി ഡിഎംകെ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.
കോവിഡ് മഹാമാരി കണക്കിലെടുത്ത്, വലിയ ജനക്കൂട്ടത്തെ രാഷ്ട്രീയ സമ്മേളനത്തിന് നിരോധിച്ചിരിക്കുന്ന സാഹചര്യമായതിനാൽ ജനുവരി മുതൽ സ്റ്റാലിൻ തെരഞ്ഞെടുപ്പ് റാലികൾ നടത്തുമെന്ന് ഡിഎംകെ പ്രിൻസിപ്പൽ സെക്രട്ടറി കെഎം നെഹ്റു പറഞ്ഞു.
Discussion about this post