ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിനു നേരെ കല്ലേറുണ്ടായതിനു പിന്നാലെ മമത ബാനർജിയുടെ അനന്തരവന്റെ വീടിനു നേരെ ആക്രമണം. മമതാ ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസിന്റെ യൂത്ത് വിംഗ് പ്രസിഡന്റുമായ അഭിഷേക് ബാനർജിയുടെ ബംഗഭവനു നേരെയാണ് ആക്രമണമുണ്ടായത്.
ഡൽഹിയിലുള്ള ബംഗഭവൻ തകർത്തതിന് പിന്നിൽ ബിജെപി അനുഭാവികളാണെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തുവന്നിരുന്നു. മമതാ ബാനർജിയുടെ ദുർഭരണത്തിനെതിരെയുള്ള പ്രതിഷേധമാണിതെന്ന് അക്രമികൾ പറഞ്ഞു. തൃണമൂൽ കോൺഗ്രസിനെതിരെയുള്ള മുദ്രാവാക്യങ്ങൾ വിളിച്ചതിനോടൊപ്പം അഭിഷേക് ബാനർജി താമസിക്കുന്ന ബംഗഭവന്റെ ഗേറ്റുൾപ്പെടെ അക്രമികൾ തകർത്തിട്ടുണ്ട്.
രണ്ടു ദിവസം മുമ്പാണ് ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രാമധ്യേ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിനു നേരെ യാതൊരു പ്രകോപനവുമില്ലാതെ തൃണമൂൽ ‘ഗുണ്ട’കളുടെ കല്ലേറുണ്ടാവുന്നത്. അതിനു പിന്നാലെയുണ്ടായ ഈ ആക്രമണം മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാരിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ബിജെപിയ്ക്ക് അക്രമത്തിന്റെ ഭാഷ മാത്രമെ അറിയുകയുള്ളുവെന്നാണ് സംഭവത്തിൽ പാർട്ടി പ്രതികരിച്ചത്.
Discussion about this post