ഡൽഹി : സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി എന്‍.വി. രമണയ്ക്കെതിരെ ആന്ധ്രാ മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി നല്കിയ പരാതി സുപ്രീം കോടതി തള്ളിയത് ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് വ്യക്തമാക്കി വാര്‍ത്താക്കുറിപ്പ് ഇറക്കി. അതേസമയം ആഭ്യന്തര അന്വേഷണത്തിന്റെ നടപടികള്‍ പരസ്യപ്പെടുത്തില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
2020 ഒക്ടോബര്‍ ആറിനാണ് ജസ്റ്റിസ് രമണയ്ക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ കത്ത് ജഗന്മോഹന് റെഡ്ഡി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയ്ക്ക് കൈമാറിയത്. ജസ്റ്റിസ് രമണയുടെ രണ്ടു പെണ്മക്കള് അമരാവതിയില്‍ ഭൂമി വാങ്ങിയതില്‍ അഴിമതിയുണ്ടെന്നും, ജസ്റ്റിസ് രമണ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ ജോലിവിഭജനത്തിലുള്പ്പെടെ ഇടപെടുന്നുവെന്നും, ടി.ഡി.പി.ക്കു വേണ്ട രീതിയില്‍ ഹൈക്കോടതി ഉത്തരവുകള്‍ പുറപ്പടുവിക്കാന്‍ ഇടപെടുന്നുവെന്നും തുടങ്ങിയ ആരോപണങ്ങളാണ് ജസ്റ്റിസ് രമണയ്ക്കെതിരെ ജഗന്മോഹന് റെഡ്ഡി ഉന്നയിച്ചിരുന്നത്.
ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി. രമണയുടെ പേരു നിര്‍ദേശിച്ച് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ കേന്ദ്ര സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ കത്ത് കൈമാറിയത് അന്വേഷണ സമിതി ജസ്റ്റിസ് രമണയ്ക്ക് ക്ലീന്‍ ചിറ്റ് നല്കിയ ശേഷമാണ് എന്നാണ് സൂചന. രാഷ്ട്രപതി അംഗീകാരം നല്കിയാല് ഏപ്രില്‍ 24ന് ജസ്റ്റിസ് രമണ ഇന്ത്യയുടെ 48-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും.
Discussion about this post