തിരുവനന്തപുരം: ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ കേരളത്തിൽ 12.26 ശതമാനം പോളിംഗ് . 2019 ലെ ലോക് സഭ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പോളിംഗ് ശതമാനത്തിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019-ൽ ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ 14.2 ശതമാനം പോളിംഗ് ആണ് ഉണ്ടായിരുന്നത്.
ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് ആറ്റിങ്ങലും ആലപ്പുഴയിലുമാണ്. ഏറ്റവും കുറവ് മലബാർ മേഖലയിലാണ്. എന്നാൽ പലയിടത്തും ബൂത്തിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. വരും മണിക്കൂറിൽ പോളിംഗ് ഉയരും എന്നാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രതീക്ഷ.
രാവിലെ ഏഴ് മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് ആറ് വരെയാണ് പോളിംഗ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലാണ് കേരളം വിധിയെഴുതുന്നത്. ഇക്കുറി 2,77,49,159 വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. ഇവർക്ക് വോട്ട് രേപ്പെടുത്തുന്നതിനായി 25,231 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സുഗമമായി മുന്നോട്ട്കൊണ്ടുപോകുന്നതിന് കനത്ത സുരക്ഷയാണ് പോളിംഗ് കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്നത് .
Discussion about this post