ന്യൂഡൽഹി; ലോക ഭീകരസംഘടനാ പട്ടികയിൽ കമ്യൂണിസ്റ്റ് പാർട്ടി 12 ാം സ്ഥാനത്ത്. തീവ്രവാദ സംഘടനകളായ അൽഖ്വയ്ദ, ലക്ഷ്‌കർ ഇ ത്വയ്ബ എന്നീ സംഘടനകളെക്കാൾ മുമ്പിലാണ് കമ്യൂണിസ്റ്റ് പാർട്ടിയെ രേഖപ്പെടുത്തിയിരിക്കുന്നത്.
ലോക സമാധാനത്തിനായി പ്രവർത്തിക്കുന്ന, ഓസ്‌ട്രേലിയ ആസ്ഥാനമായ സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് ആണ് പട്ടിക പുറത്തു വിട്ടിരിക്കുന്നത്. ഒരു ദശാബ്ദത്തിലേറെയായി അവർ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടാണ് ഗ്ലോബൽ ടെററിസം ഇൻഡക്‌സ്. അവരുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ 2022ലെ ഏറ്റവും അപകടകാരികളായ 20 ഭീകരസംഘടനകളുടെ പട്ടികയിലാണ് കമ്യൂണിസ്റ്റ് പാർട്ടി 12 ാം സ്ഥാനത്ത്.
ഇത് ആദ്യമായല്ല കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ് ലെനലിസ്റ്റ് ) തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുന്നത്. വർഷങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച പട്ടികയിലും കമ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെട്ടിരുന്നു.
ഒന്നാം സ്ഥാനത്ത് ഇസ്ലാമിക് സ്‌റ്റേറ്റ്, രണ്ടാം സ്ഥാനത്ത് അൽ ഷബാബ്, മൂന്നാം സ്ഥാനത്ത് ഇസ്ലാമിക് സ്‌റ്റേറ്റ് ഖൊറാസൻ പ്രവിശ്യ എന്നിങ്ങനെയാണ്. ആദ്യ പത്ത് സ്ഥാനങ്ങളിൽ മിക്കതും ഐഎസിന്റെ ഉപസംഘടനകളാണ് ഉള്ളത്. 13 ാം സ്ഥാനത്താണ് അൽ ഖ്വയ്ദ, 16 ാം സ്ഥാനത്താണ് ലഷ്‌കർ ഇ ത്വയ്ബ.
Discussion about this post