ന്യൂഡൽഹി: അഞ്ച് ദിവസത്തെ റഷ്യൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ റഷ്യയിൽ. സന്ദർശനത്തിനായി തിങ്കളാഴ്ച രാവിലെ മോസ്‌കോയിലെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കൈ നിറയെ പ്രശ്നങ്ങളാണ് പരിഹരിക്കാനുള്ളത് . പ്രതിരോധ മേഖലയിലേതുൾപ്പെടെയുള്ള സുപ്രധാന പദ്ധതികളെ ബാധിച്ച ഇരുരാജ്യങ്ങളും തമ്മിലുള്ള രൂപ – റൂബിൾ പേയ്‌മെന്റ് പ്രശ്‌നങ്ങൾ മുതൽ വ്ളാഡിവൈസ്‌റ്റോക്ക് – ചെന്നൈ സമുദ്ര ഇടനാഴി സംരംഭം വരെ വിദേശകാര്യ മന്ത്രിയുടെ അജണ്ടയിൽ ഉണ്ട്
ഈ സന്ദർശന വേളയിൽ, സാമ്പത്തിക ഇടപെടലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജയശങ്കർ ഉപപ്രധാനമന്ത്രിയും റഷ്യയിലെ വ്യവസായ-വ്യാപാര മന്ത്രിയുമായ എച്ച് ഇ ഡെനിസ് മാന്റുറോവിനെ കാണും. ഉഭയകക്ഷി, ബഹുമുഖ, അന്തർദേശീയ വിഷയങ്ങളിൽ ചർച്ച ചെയ്യുന്നതിനായി , റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിനെയും കാണും, ”വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
2022-23 ൽ റഷ്യയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 3.1 ബില്യൺ ഡോളറായിരുന്നു, അതേസമയം ഇറക്കുമതി 46.21 ബില്യൺ ഡോളറാണ് അതായത് 43 ബില്യൺ ഡോളറിന്റെ കമ്മി – ഇത് റഷ്യയുടെ കൈവശം ‘കോടിക്കണക്കിന്’ രൂപ കെട്ടികിടക്കുന്നതിലേക്ക് നയിച്ചു ഇത് 2023 മെയ് മാസത്തിൽ ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനു പരിഹാരം കാണാൻ ബിസിനസ്സ് ഇടപാടുകൾ, അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾ, ഗവൺമെന്റ് സെക്യൂരിറ്റികളിലെ നിക്ഷേപങ്ങൾ, ഇന്ത്യൻ കയറ്റുമതിക്കാർക്ക് നേരിട്ട് രൂപയിൽ പണം നൽകാനുള്ള സംവിധാനം എന്നിവയുൾപ്പെടെ റഷ്യയ്ക്ക് മിച്ച രൂപ ഉപയോഗിക്കാനുള്ള മാർഗങ്ങൾ കണ്ടെത്താൻ ഇന്ത്യാ ഗവൺമെന്റ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ പുരോഗതിയെ പറ്റി ജയശങ്കർ ചർച്ച ചെയ്യും
രൂപ-റൂബിൾ സംവിധാനത്തെയും സാമ്പത്തിക ബന്ധത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് പുറമെ ചെന്നൈ-വ്ലാഡിവോസ്‌റ്റോക്ക് സമുദ്ര ഇടനാഴി ഉൾപ്പെടെയുള്ള കണക്ടിവിറ്റി പദ്ധതികളും ജയശങ്കറിന്റെ സന്ദർശന വേളയിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
ഈസ്റ്റേൺ മാരിടൈം ഇടനാഴിയുടെ വികസനം റഷ്യക്കും ഇന്ത്യയ്ക്കും ഇടയിലുള്ള ചരക്കുകളുടെ യാത്രാ സമയം സെന്റ് പീറ്റേഴ്‌സ്ബർഗ് തുറമുഖം വഴി മുംബൈയിലേക്ക് ചരക്ക് കൊണ്ടുപോകുന്നതിന് നിലവിൽ 40 ദിവസത്തിലധികം എടുക്കുന്ന സമയത്തിൽ നിന്ന് ഏകദേശം 24 ദിവസമായി കുറയ്ക്കും
Discussion about this post