മുംബൈ: മുംബൈ തുറമുഖത്ത് ചരക്ക് കപ്പൽ തടഞ്ഞു. ചൈനയിൽ നിന്നും കറാച്ചിയിലേക്ക് പോകുകയായിരുന്ന ചരക്ക് കപ്പലാണ് തടഞ്ഞത്. മുംബൈയിലെ നവേഷേവ തുറമുഖത്ത് ജനുവരി 23നാണ് കപ്പൽ തടഞ്ഞതെന്നാണ് റിപ്പോർട്ട്. ആണവ, ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമിൽ ഉപയോഗിക്കാൻ കഴിയുന്ന ഇരട്ട ഉപയോഗ ചരക്ക് ഉണ്ടെന്ന സംശയത്തെ തുടർന്നാണ് കപ്പൽ തടഞ്ഞത്. ഇന്റലിജൻസ് വിവരത്തെ തുടർന്നാാണ് സുരക്ഷാ ഏജൻസികളുടെ ഇടപെടൽ.
പരിശോധനയിൽ കപ്പലിൽ നിന്നും ആണവ മിസൈലിന് ഉപയോഗിക്കുന്ന സാമഗ്രികൾ കണ്ടെത്തിയിട്ടുണ്ട്. ഇറ്റാലിയൻ നിർമ്മിത കംപ്യൂട്ടർ ന്യുമറിക്കൽ കൺട്രോൾ മെഷീനും പരിശോധനയിൽ കണ്ടെത്തി. പാകിസ്താന്റെ മിസൈൽ വികസന പരിപാടിയുടെ നിർണായക ഭാഗങ്ങൾ നിർമ്മിക്കാൻ ഉതകുന്നതാണ് കപ്പലിൽ ഉണ്ടായിരുന്ന ചരക്ക് എന്നാണ് റിപ്പോർട്ട്.
കപ്പലിന്റെ ലോഡിംഗ് ബില്ലുകളിൽ ഷാംഗ്ഹായ് ജെഎക്‌സ്ഇ ഗ്ലോബൽ ലോജിസ്റ്റിക്‌സ് കോ ലിമിറ്റഡ് എന്ന് രേഖപ്പെടുത്തിയിട്ടുണ്്. ചരക്ക് എത്തിക്കേണ്ടത് പാകിസ്താൻ വിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് ആണെന്നും ഈ ബില്ലുകളിൽ നിന്നും വ്യക്തമാകുന്നു.
Discussion about this post