ന്യൂഡൽഹി:മുഖ്യമന്ത്രി പിണറായി വിജയൻറെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ എസ് എൻ സി ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും . അന്തിമവാദത്തിനായി 112ാമത്തെ കേസായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 34ാം തവണയാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്. മേയ് ഒന്ന്, രണ്ട് തീയതികളിലും പട്ടികയിലുണ്ടായിരുന്നെങ്കിലും മറ്റു ചില കേസുകളിൽ വാദം നീണ്ടുപോയതിനാൽ അന്തിമവാദം ആരംഭിച്ചില്ല.
1996-97 കാലഘട്ടത്തിൽ കേരളത്തിലെ എൽഡിഎഫ് സർക്കാരിൽ പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെയാണ് കേസിലേക്ക് നയിച്ച സംഭവങ്ങൾ. കേരളത്തിലെ മൂന്ന് ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും (കെഎസ്ഇബി) കനേഡിയൻ കമ്പനിയായ എസ്എൻസി-ലാവലിനും തമ്മിലുള്ള കരാറിനെക്കുറിച്ചാണ് കേസ്.ഈ കരാറിലൂടെ കേരളാ സർക്കാരിന് കൊടികളുട നഷ്ടമുണ്ടായി എന്നാണ് വിലയിരുത്തപ്പെടുന്നത്
2017 മുതൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ് ലാവലിൻ കേസ്.
Discussion about this post