ന്യൂഡൽഹി: ഡിജിറ്റലൈസേഷനിലൂടെ ദശലക്ഷക്കണക്കിന് ആളുകളെ ഇന്ത്യ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതായി തുറന്ന് പറഞ്ഞ് യുഎൻ ജനറൽ അസംബ്ലിയുടെ 78-ാമത് സെഷൻ പ്രസിഡൻ്റ് ഡെന്നിസ് ഫ്രാൻസിസ് റോമിൽ.
ഡിജിറ്റലൈസേഷനിലൂടെയുള്ള ദ്രുതഗതിയിലുള്ള വികസനത്തെ പിന്തുണയ്‌ക്കേണ്ടതിന്റെ ആവശ്യകതയെ പരാമർശിച്ചുകൊണ്ട് ഫ്രാൻസിസ് ഇന്ത്യയുടെ ഉദാഹരണം ഉദ്ധരിക്കുകയും പ്രശംസിക്കുകയും ചെയ്തു: “ഉദാഹരണത്തിന് ഇന്ത്യയുടെ കാര്യം എടുക്കുക. കഴിഞ്ഞ അഞ്ചോ ആറോ വർഷത്തിനിടെ 800 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ ഇന്ത്യയ്ക്ക് കഴിഞ്ഞത് സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിച്ചാണ്” അദ്ദേഹം തുറന്നു പറഞ്ഞു.
തൻ്റെ പ്രഭാഷണത്തിന് ശേഷം ചടങ്ങിൽ ഒത്തുകൂടിയ യുഎൻ നയതന്ത്രജ്ഞരുടെയും ഉദ്യോഗസ്ഥരുടെയും നയ വിദഗ്ധരുടെയും ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഫ്രാൻസിസ്. ബാങ്കിംഗ് സംവിധാനവുമായി ഒരിക്കലും ബന്ധമില്ലാത്ത ഇന്ത്യയിലെ ഗ്രാമീണ കർഷകർക്ക് അവരുടെ ബില്ലുകൾ അടയ്ക്കുന്നതും ഓർഡറുകൾക്കുള്ള പേയ്‌മെൻ്റ് സ്വീകരിക്കുന്നതും ഉൾപ്പെടെ അവരുടെ എല്ലാ ബിസിനസുകളും അവരുടെ സ്മാർട്ട്‌ഫോണുകളിൽ കൂടെ നടത്താൻ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ 800 ദശലക്ഷം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി ഫ്രാൻസിസ് കൂട്ടിച്ചേർത്തു, ഇന്ത്യയിൽ ഇപ്പോൾ ഇന്റർനെറ്റ് വളരെയധികം സ്വാഭാവികമായി മാറി. രാജ്യത്ത് മിക്കവാറും എല്ലാവരുടെയും സ്മാർട്ട് ഫോൺ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ഗ്ലോബൽ സൗത്തിൻ്റെ പല ഭാഗങ്ങളിലും അങ്ങനെയല്ലെന്ന് ഫ്രാൻസിസ് ചൂണ്ടിക്കാട്ടി.
2009-ൽ, ഇന്ത്യയിലെ മുതിർന്നവരിൽ 17 ശതമാനം പേർക്ക് മാത്രമേ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നുള്ളൂ, 15 ശതമാനം പേർ മാത്രമേ ഡിജിറ്റൽ പേയ്‌മെൻ്റുകൾ ഉപയോഗിച്ചിരുന്നുള്ളൂ. 25 ൽ ഒരാൾക്ക് മാത്രമേ തിരിച്ചറിയൽ കാർഡും 37 ശതമാനം പേർക്ക് മാത്രമേ മൊബൈൽ ഫോണും ഉണ്ടായിരുന്നുള്ളൂ.
ഈ സംഖ്യകൾ മോദി സർക്കാരിന്റെ കാലത്ത് ക്രമാതീതമായാണ് വർദ്ധിച്ച് ഇന്ന് അത് 93 ശതമാനത്തിലെത്തി, ഒരു ബില്യണിലധികം ആളുകൾക്ക് ഇന്ന് ഡിജിറ്റൽ തിരിച്ചറിയൽ രേഖയുണ്ട്, 80 ശതമാനത്തിലധികം പേർക്ക് ബാങ്ക് അക്കൗണ്ടുകളുണ്ട്. 2022ലെ കണക്കനുസരിച്ച് 600 കോടിയിലധികം ഡിജിറ്റൽ പേയ്‌മെൻ്റ് ഇടപാടുകൾ പ്രതിമാസം പൂർത്തിയാകുന്നുണ്ട്. ഫ്രാൻസിസ് തുറന്നു പറഞ്ഞു
Discussion about this post