ലക്‌നൗ: ഉത്തർപ്രദേശിൽ മൂന്ന് ഖാലിസ്ഥാനി ഭീകരരെ വധിച്ച് പോലീസ്. ഗുർവീന്ദർ സിംഗ്, വീരേന്ദർ സിംഗ്, ജസ്പ്രീത് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. പിലിഭിത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇവരെ പോലീസ് വധിച്ചത്. പഞ്ചാബിൽ ഗുരുദാസ്പൂറിലെ പോലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയ ഭീകരരാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് രണ്ട് എ കെ 47 തോക്കുകളും, രണ്ട് പിസ്റ്റളുകളും, ഗ്രനേഡുകടക്കമുള്ള സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.
ആക്രമണം നടത്തിയ ശേഷം ഭീകരർ പഞ്ചാബ് വിടുകയായിരുന്നു. ഭീകരർക്കായി പഞ്ചാബ് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇവർ ഉത്തർപ്രദേശിലെ പിലിബിത്തിൽ ഉള്ളതായി പഞ്ചാബ് പോലീസിൽ നിന്ന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക കമാൻഡോ സംഘം ഇവർക്കായി തിരച്ചിൽ നടത്തുകയായിരുന്നു.
തിരച്ചിലിനിടെ പോലീസ് വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ വധിച്ചത്.
Discussion about this post