ന്യൂഡൽഹി : അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യയിലെ ബയോഫാർമ മേഖലയിൽ 10,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. രാജ്യത്തെ ബയോഫാർമ ഉൽപാദനത്തിന്റെ ഒരു കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാസസംയോജനത്തിന് പകരമായി ജീവജാലങ്ങളിൽ നിന്നോ കോശങ്ങളിൽ നിന്നോ കലകളിൽ നിന്നോ നിർമ്മിക്കുന്ന സങ്കീർണ്ണമായ മരുന്നുകളാണ് ബയോഫാർമസ്യൂട്ടിക്കൽസ് അഥവാ ബയോളജിക്സ്.
താങ്ങാനാവുന്ന വിലയിലുള്ള മരുന്നുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ഇന്ത്യയെ ഒരു ആഗോള ബയോഫാർമസ്യൂട്ടിക്കൽ നിർമ്മാണ കേന്ദ്രമാക്കി വികസിപ്പിക്കുക പിന്നെ എന്താണ് ലക്ഷ്യം എന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രഖ്യാപനവേളയിൽ അറിയിച്ചു. ബയോളജിക്സുകളുടെയും ബയോസിമിലറുകളുടെയും ആഭ്യന്തര ഉൽപ്പാദനത്തിനായി, മൂന്ന് പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (NIPER) സ്ഥാപിക്കുന്നതും നിലവിലുള്ള ഏഴ് സ്ഥാപനങ്ങളെ നവീകരിച്ചുകൊണ്ട് ഒരു ബയോഫാർമ കേന്ദ്രീകൃത ശൃംഖല സ്ഥാപിക്കുന്നതും ഈ പദ്ധതിയിൽ ഉൾപ്പെടുമെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ 1,000 അംഗീകൃത ക്ലിനിക്കൽ ട്രയൽ സൈറ്റുകളുടെ ഒരു ശൃംഖല സൃഷ്ടിക്കുകയും ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി.








Discussion about this post