2025-ൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor) എന്ന മിന്നലാക്രമണത്തിൽപാക് വ്യോമസേനയ്ക്ക് ഏറ്റ കനത്ത പ്രഹരത്തിന് പിന്നാലെ, തകർന്ന പ്രതിരോധം വീണ്ടെടുക്കാൻചൈനയുടെ സഹായം തേടി പാകിസ്താൻ. ഇന്ത്യ വെടിവെച്ചിട്ട പാക് എവാക്സ് (AWACS – Airborne Warning and Control System) വിമാനങ്ങൾക്ക് പകരമായി ചൈനയിൽ നിന്ന് അത്യാധുനികഷാൻസി KJ-500 വിമാനങ്ങൾ വാങ്ങാനാണ് നീക്കം. 2025 ജൂലൈയിൽ ആരംഭിച്ച ചർച്ചകൾഇപ്പോൾ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം (2025) മെയ് മാസത്തിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താ പക്കലുണ്ടായിരുന്ന അവാക്സ് വിമാനങ്ങളിൽ ഒന്നിനെ ഇന്ത്യൻ വ്യോമസേന വിജയകരമായിവെടിവെച്ചിട്ടിരുന്നു. എസ്-400 മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഏകദേശം 300 കിലോമീറ്ററിലധികം അകലെ വെച്ചാണ് ഇന്ത്യ പാക് അവാക്സിനെ തകർത്തതെന്നത് ലോകശ്രദ്ധനേടിയിരുന്നു.വിമാനങ്ങൾ തകർന്നതോടെ ഇന്ത്യൻ നീക്കങ്ങൾ മുൻകൂട്ടി അറിയാൻ കഴിയാത്തനിസഹായ അവസ്ഥയിലാണ് നിലവിൽ പാകിസ്താൻ.
ഈ വിടവ് നികത്താൻ സ്വീഡിഷ് നിർമ്മിത വിമാനങ്ങൾക്ക് പകരം പൂർണ്ണമായും ചൈനീസ് നിർമ്മിതവിമാനങ്ങളിലേക്ക് മാറാനാണ് തീരുമാനം.
ഇന്ത്യയുടെ ആയുധബലത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ ചൈന പാകിസ്താനെ ആവോളംസഹായിക്കുന്നു എന്നതിന്റെ മറ്റൊരു തെളിവ് കൂടിയാണ് ഈ പുതിയ ഇടപാട്.
ചൈനയുടെ ഏറ്റവും പുതിയ ആക്ടീവ് ഇലക്ട്രോണിക്കലി സ്കാൻഡ് അറേ (AESA) രാഡാർസംവിധാനമുള്ള വിമാനങ്ങളാണ് KJ-500. ജെ-35എ (J-35A) സ്റ്റെൽത്ത് യുദ്ധവിമാനങ്ങളുംഎച്ച്ക്യു-19 (HQ-19) മിസൈൽ പ്രതിരോധ സംവിധാനങ്ങളും പാകിസ്ഥാൻ ചൈനയിൽ നിന്ന്വാങ്ങുന്നുണ്ട്. ഇവയെല്ലാം ഒരേ ശൃംഖലയിൽ ബന്ധിപ്പിക്കുന്ന ‘കമാൻഡ് സെന്റർ’ ആയി പുതിയചൈനീസ് അവാക്സ് വിമാനങ്ങൾ പ്രവർത്തിക്കും. എന്നാൽ ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ളറഫാൽ വിമാനങ്ങളും എസ്-400 സംവിധാനവും ഈ പുതിയ വെല്ലുവിളിയെയും നേരിടാൻപ്രാപ്തമാണെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അയൽരാജ്യങ്ങളുടെ ഈ സംയുക്തനീക്കത്തെ അതീവ ഗൗരവത്തോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്.











