Thursday, April 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

10 വർഷത്തെ രഹസ്യ നീക്കം, കടൽമാർഗം വെറും 2 മണിക്കൂറിൽ സ്വാതന്ത്ര്യത്തിലേക്ക്; ഉത്തര കൊറിയയിൽ നിന്നും ഒരു കുടുംബം രക്ഷപ്പെട്ടത് ഇങ്ങനെ

by Brave India Desk
Apr 23, 2026, 02:32 pm IST
in India
Share on FacebookTweetWhatsAppTelegram

 

ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ തടവറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്തര കൊറിയയുടെ മണ്ണിൽ നിന്ന്, കിം ജോങ് ഉന്നിന്റെ കണ്ണ് വെട്ടിച്ച് ഒരു കുടുംബം നടത്തിയ സാഹസിക പലായനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരു നിമിഷം പാളിയാൽ മരണം ഉറപ്പായ, പിടിക്കപ്പെട്ടാൽ മൂന്ന് തലമുറയെ ഭരണകൂടം വേട്ടയാടുന്ന നാട്ടിൽ നിന്നും ഒമ്പത് അംഗങ്ങളുള്ള ഒരു കുടുംബം സ്വാതന്ത്ര്യത്തിന്റെ തീരത്തേക്ക് ഒഴുകിയെത്തിയത് പത്ത് വർഷത്തെ അതിസൂക്ഷ്മമായ ആസൂത്രണത്തിനൊടുവിലാണ്. ആകാശത്തും ഭൂമിയിലും ചാരക്കണ്ണുകളുള്ള ഒരു സ്വേച്ഛാധിപത്യ രാജ്യത്ത് നിന്നും, കടലിലെ കൂരിരുട്ടിനെ കൂട്ടുപിടിച്ച് ഇവർ നടത്തിയ യാത്ര ഏതൊരു ഹോളിവുഡ് ത്രില്ലറിനെയും വെല്ലുന്നതാണ്. ഗ്രാമങ്ങൾക്കിടയിലുള്ള യാത്രയ്ക്ക് പോലും സർക്കാരിന്റെ പ്രത്യേക അനുമതി വേണ്ട, അയൽപക്കക്കാർ പോലും ചാരന്മാരായി മാറുന്ന ഉത്തര കൊറിയയിൽ നിന്നും ഇത്തരം ഒരു പലായനം അസാധ്യമാണെന്ന് കരുതിയിടത്താണ് കിം എന്ന കുടുംബനാമമുള്ള സഹോദരങ്ങളും അവരുടെ ബന്ധുക്കളും ചരിത്രം കുറിച്ചത്.

Stories you may like

അസിം മുനീറിന്റെ ‘ഇരട്ടത്താപ്പ്’ പൊളിഞ്ഞു? ഇറാന്റെ കടുത്ത നിലപാടിൽ പാകിസ്താൻ വെട്ടിൽ; ഇസ്ലാമാബാദിൽ ‘ലോക്ക്ഡൗൺ’ സമാനമായ നിയന്ത്രണങ്ങൾ!

മോദിയും ഈ സർക്കാരുമാണ് വനിതാ സംവരണം തകർത്തത്;കോൺഗ്രസ് എംപി ജെബി മേത്തർ

കര അതിർത്തിയിലെ മൈൻ ഫീൽഡുകളോ ചൈനീസ് അതിർത്തിയിലെ കനത്ത കാവലോ ഭേദിക്കുന്നത് അസാധ്യമാണെന്ന് തിരിച്ചറിഞ്ഞ ഇവർ സമുദ്രമാർഗ്ഗം തിരഞ്ഞെടുക്കുകയായിരുന്നു. ഇതിനായി മാത്രം പത്ത് വർഷമാണ് ഇവർ തയ്യാറെടുപ്പുകൾ നടത്തിയത്. മീൻപിടുത്തക്കാർക്ക് പോലും കർശന നിയന്ത്രണമുള്ള കടലിൽ രക്ഷപ്പെടാൻ പാകത്തിലുള്ള സാഹചര്യം ഒരുക്കാൻ ഇവർ വർഷങ്ങളോളം സാധാരണ മത്സ്യത്തൊഴിലാളികളായി ജീവിച്ചു. കടലിന്റെ ഓരോ ചലനവും കാറ്റിന്റെ ഗതിയും ഇവർ മനഃപാഠമാക്കി. സംശയം തോന്നാതിരിക്കാൻ കൃത്യമായ ഇടവേളകളിൽ മീൻപിടുത്തത്തിന് പോവുകയും ഭരണകൂടത്തോട് അങ്ങേയറ്റം കൂറുള്ളവരായി അഭിനയിക്കുകയും ചെയ്തു. ഒടുവിൽ ആ കാത്തിരുന്ന രാത്രിയെത്തി. അങ്ങേയറ്റം പ്രക്ഷുബ്ധമായ ഒരു രാത്രിയാണ് അവർ രക്ഷപ്പെടാനായി തിരഞ്ഞെടുത്തത്. മോശം കാലാവസ്ഥയായതിനാൽ തീരസംരക്ഷണ സേനയുടെ നിരീക്ഷണം കുറവായിരിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. ഗ്രാമങ്ങൾ തമ്മിലുള്ള യാത്രയ്ക്ക് പോലും വിലക്കുള്ള നാട്ടിൽ, അധികൃതരുടെ കണ്ണുവെട്ടിച്ച് ഒമ്പത് പേരെ ഒരുമിച്ച് ബോട്ടിലെത്തിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഭരണകൂടത്തെ വിമർശിച്ചാൽ മൂന്ന് തലമുറയെ വരെ തടവിലാക്കുന്ന ക്രൂരമായ നിയമങ്ങൾ നിലനിൽക്കുന്ന നാട്ടിൽ, സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് ഈ കുടുംബം കടലിലേക്ക് ബോട്ടിറക്കിയത്.

ഉത്തര കൊറിയൻ കോസ്റ്റ് ഗാർഡിന്റെ റഡാറുകളിൽ നിന്നും രക്ഷപ്പെടാൻ ചെറിയ ബോട്ടിൽ ആയുധങ്ങളോ വലിയ സജ്ജീകരണങ്ങളോ ഇല്ലാതെ ഒമ്പത് പേരും ഒളിച്ചിരുന്നു. മഞ്ഞക്കടലിലെ (Yellow Sea) മരണച്ചുഴികളെയും ശത്രുരാജ്യത്തിന്റെ നിരീക്ഷണ ബോട്ടുകളെയും വെട്ടിച്ച് വെറും രണ്ട് മണിക്കൂർ കൊണ്ടാണ് ഇവർ ദക്ഷിണ കൊറിയൻ ജലപരിധിയിലേക്ക് പ്രവേശിച്ചത്. ഓരോ നിമിഷവും പിടിക്കപ്പെടുമെന്ന ഭീതിയിൽ ശ്വാസമടക്കിപ്പിടിച്ചുള്ള ആ യാത്ര സ്വാതന്ത്ര്യത്തിലേക്കുള്ളതായിരുന്നു. ദക്ഷിണ കൊറിയൻ നാവികസേന ഇവരെ കണ്ടെത്തുമ്പോൾ ആ കുടുംബത്തിന്റെ കണ്ണുകളിൽ മരണം കണ്ട ഭയമായിരുന്നില്ല, മറിച്ച് ഒരു പുതിയ ജീവിതം തുടങ്ങാനായതിന്റെ ആശ്വാസമായിരുന്നു. ദാരിദ്ര്യവും പട്ടിണിയും അടിച്ചമർത്തലുകളും മാത്രം ശീലിച്ച ഒരു തലമുറയ്ക്ക്, ഉത്തര കൊറിയൻ നരകത്തിൽ നിന്നും മോചനം നേടാൻ പത്ത് വർഷത്തെ ആയുസ്സാണ് ഇവർ ഹോമിച്ചത്. നിലവിൽ സോളിലെ സുരക്ഷിത കേന്ദ്രത്തിൽ കഴിയുന്ന ഈ കുടുംബം പങ്കുവെക്കുന്ന വിവരങ്ങൾ കിം ജോങ് ഉൻ ഭരണകൂടം തങ്ങളുടെ ജനങ്ങളെ എത്രമാത്രം ഭയപ്പെടുത്തിയാണ് ഭരിക്കുന്നതെന്നതിന്റെ നേർസാക്ഷ്യമായി മാറുകയാണ്. ലോകമാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് ഈ ‘ഗ്രേറ്റ് എസ്കേപ്പ്’ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

Tags: Planned for 10 years
ShareTweetSendShare

Latest stories from this section

പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി വ്യാജ പ്രചാരണം ; അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമെന്ന് കേന്ദ്രം

പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി വ്യാജ പ്രചാരണം ; അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമെന്ന് കേന്ദ്രം

കടന്നുകയറ്റം അംഗീകരിക്കില്ല; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് പിന്തുണയുമായി ഇന്ത്യ, സമാധാനത്തിനായി നയതന്ത്ര വഴി തേടി പ്രധാനമന്ത്രി

ഝാൽമുരി കഴിച്ചത് ഞാൻ ,എരിഞ്ഞത് തൃണമൂലിന്;മെയ് 4-ന് വിജയമധുരം!ബംഗാളിന്റെ മണ്ണിൽ കനൽ പടർത്തി മോദിയുടെ മാസ് ഡയലോഗ്

‘ഞാൻ വെറുമൊരു കാര്യകർത്താ, നിതിൻ നബിനാണ് എന്റെ ബോസെന്ന് മോദി , ഇതാണ് ബിജെപിയുടെ കരുത്തെന്ന് പുതിയ അദ്ധ്യക്ഷൻ

‘ഞാൻ വെറുമൊരു കാര്യകർത്താ, നിതിൻ നബിനാണ് എന്റെ ബോസെന്ന് മോദി , ഇതാണ് ബിജെപിയുടെ കരുത്തെന്ന് പുതിയ അദ്ധ്യക്ഷൻ

പിർ പഞ്ചാലിലെ വന്മതിൽ ഭേദിക്കാൻ പാക് കമാൻഡോകൾ; പഹൽഗാം ഭീരുത്വത്തിന് പിന്നിലെ നുഴഞ്ഞുകയറ്റ രഹസ്യം പുറത്ത്

പിർ പഞ്ചാലിലെ വന്മതിൽ ഭേദിക്കാൻ പാക് കമാൻഡോകൾ; പഹൽഗാം ഭീരുത്വത്തിന് പിന്നിലെ നുഴഞ്ഞുകയറ്റ രഹസ്യം പുറത്ത്

Latest News

യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യ രണ്ടുതവണ ആക്രമിച്ചു, പാകിസ്താൻ പക്വതയോടെ സംയമനം പാലിച്ചു; അവകാശവാദവുമായി അസിം മുനീർ

അസിം മുനീറിന്റെ ‘ഇരട്ടത്താപ്പ്’ പൊളിഞ്ഞു? ഇറാന്റെ കടുത്ത നിലപാടിൽ പാകിസ്താൻ വെട്ടിൽ; ഇസ്ലാമാബാദിൽ ‘ലോക്ക്ഡൗൺ’ സമാനമായ നിയന്ത്രണങ്ങൾ!

മുകേഷിന് വിയോഗ വേദന; ധോണിക്ക് പരിക്കിന്റെ ബുദ്ധിമുട്ട്; വാംഖഡെ പോരാട്ടത്തിന് മുൻപ് സിഎസ്‌കെ ക്യാമ്പിൽ ആശങ്ക

മുകേഷിന് വിയോഗ വേദന; ധോണിക്ക് പരിക്കിന്റെ ബുദ്ധിമുട്ട്; വാംഖഡെ പോരാട്ടത്തിന് മുൻപ് സിഎസ്‌കെ ക്യാമ്പിൽ ആശങ്ക

പഠിപ്പിച്ചത് മതി മഹി ഭായ്, ഇനി കളി കാണണം; സഞ്ജുവിനൊപ്പം ധോണിയുടെ പാഠശാല; ആരാധകർക്ക് സന്തോഷവും ഒപ്പം ആശങ്കയും

പഠിപ്പിച്ചത് മതി മഹി ഭായ്, ഇനി കളി കാണണം; സഞ്ജുവിനൊപ്പം ധോണിയുടെ പാഠശാല; ആരാധകർക്ക് സന്തോഷവും ഒപ്പം ആശങ്കയും

മോദിയും ഈ സർക്കാരുമാണ് വനിതാ സംവരണം തകർത്തത്;കോൺഗ്രസ് എംപി ജെബി മേത്തർ

മോദിയും ഈ സർക്കാരുമാണ് വനിതാ സംവരണം തകർത്തത്;കോൺഗ്രസ് എംപി ജെബി മേത്തർ

പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി വ്യാജ പ്രചാരണം ; അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമെന്ന് കേന്ദ്രം

പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി വ്യാജ പ്രചാരണം ; അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമെന്ന് കേന്ദ്രം

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

കേരളം കത്തുന്നു! മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, കണ്ണൂരിൽ യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു; പുറത്തിറങ്ങുന്നവർ ജാഗ്രത!

‘ കയ്യും കാലും കൊത്തിയരിയും’; കൊടിതോരണങ്ങൾ അഴിച്ചുമാറ്റി; പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎമ്മിന്റെ കൊലവിളി

സിപിഎം ഭരണസമിതിയിലെ പ്രമുഖർ ചേർന്ന് നടത്തിയത് 6.26 കോടിയുടെ മണൽക്കൊള്ള ; കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

‘രണ്ട് ദിവസമായി കേൾക്കുന്ന തെറിക്ക് കണക്കില്ല,;നിർമ്മാതാവിന് മറുപടിയുമായി അഭിലാഷ് പിള്ള

‘രണ്ട് ദിവസമായി കേൾക്കുന്ന തെറിക്ക് കണക്കില്ല,;നിർമ്മാതാവിന് മറുപടിയുമായി അഭിലാഷ് പിള്ള

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies