മുസ്ലീം ലീഗിനെതിരെ കടുത്ത ആരോപണങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിവെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്ത്. എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദം’ എഡിറ്റോറിയലിലാണ് ലീഗിന്റെ മതേതര മുഖംമൂടിയെ പൂർണ്ണമായും തള്ളിക്കൊണ്ട് വെള്ളാപ്പള്ളിനടേശൻ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. ‘മലബാർ കലാപവും മാറാടും മറക്കില്ല’ എന്നകടുത്ത തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ, അധികാരം ഉറപ്പായതോടെ മുസ്ലീം ലീഗ് കേരളത്തിൽകടുത്ത ഹിന്ദുവിരുദ്ധതയിലേക്ക് മാറിയെന്നാണ് വെള്ളാപ്പള്ളിയുടെ പ്രധാന ആരോപണം.
യുഡിഎഫ് അധികാരത്തിലേറുന്നതിന് മുൻപ് തന്നെ മുസ്ലീം ലീഗ് കേരളം ഭരിച്ചു തുടങ്ങിയലക്ഷണമാണ് ഇപ്പോൾ കാണിക്കുന്നതെന്നും, മതവെറിയും കൊലവിളി രാഷ്ട്രീയവും കൊണ്ട്കേരളത്തെ ഭീതിയിലാഴ്ത്താനാണ് ലീഗ് ശ്രമിക്കുന്നതെന്നും എഡിറ്റോറിയലിൽ തുറന്നടിക്കുന്നു.
കേരളത്തിൽ മുസ്ലീം ലീഗിന്റെ വർഗീയ നിലപാടുകളെയും ഏകപക്ഷീയമായ നീക്കങ്ങളെയുംആരെങ്കിലും എതിർത്താൽ അവരെ ഉടനടി ‘മുസ്ലീം വിരുദ്ധർ’ ആക്കി ചിത്രീകരിക്കുന്ന കുടിലതന്ത്രമാണ് ലീഗ് പയറ്റുന്നതെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നു. ലീഗിന്റെ ഈ വർഗീയ അജണ്ടകളെചോദ്യം ചെയ്തതിന്റെ പേരിൽ തന്നെ തെരുവിൽ അധിക്ഷേപിക്കാനാണ് യൂത്ത് ലീഗും മറ്റ് പോഷകസംഘടനകളും ശ്രമിച്ചത്. എന്നാൽ ഇത്തരം ഭീഷണികൾ കണ്ട് താൻ പേടിച്ചോടുമെന്ന് ആരുംകരുതേണ്ടെന്നും, എസ്എൻഡിപിയെയും വെള്ളാപ്പള്ളി നടേശനെയും തീർത്തുകളയാമെന്നത്ലീഗിന്റെ വെറും മോഹം മാത്രമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഹിന്ദുക്കളെ കൊന്നുതള്ളിയ മലബാർ കലാപം നടന്ന മണ്ണിലാണ് ലീഗ് വളർന്നു പന്തലിച്ചതെന്നും ആകൂട്ടക്കൊലയെ ‘സ്വാതന്ത്ര്യ സമരം’ എന്ന് വിളിച്ച് വെള്ളപൂശിയ തന്ത്രം ഇനി കേരളത്തിൽവിലപ്പോവില്ലെന്നും ലേഖനത്തിൽ പറയുന്നു. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ച കറുത്തകൈകൾ ആരുടേതാണെന്ന് കേരള സമൂഹത്തിന് നന്നായി അറിയാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സംസ്ഥാന ഭരണത്തിന്റെ മറപിടിച്ച് മതതീവ്രവാദ ശക്തികൾക്ക് സംരക്ഷണമൊരുക്കാനാണ് ലീഗ്നേതാക്കളുടെ ശ്രമം. തീവ്രവാദ നിലപാടുകളിലൂടെയും പ്രസംഗങ്ങളിലൂടെയും ലീഗ് നേതാക്കൾസമൂഹത്തിൽ വിഷം ചീറ്റുകയാണ്. തങ്ങൾക്കെതിരെ സംസാരിക്കുന്ന എൻഎസ്എസ് ജനറൽസെക്രട്ടറി ജി. സുകുമാരൻ നായരെയും വെള്ളാപ്പള്ളി നടേശനെയും ലീഗ് ഇപ്പോൾമുഖ്യശത്രുക്കളാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. സമുദായത്തെ തകർക്കാൻ ലീഗിലെ ഏത്കൊലകൊമ്പൻ വന്നാലും നേരിടുമെന്ന് വ്യക്തമാക്കിയ വെള്ളാപ്പള്ളി, വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ പിന്നാക്ക-ഭൂരിപക്ഷ സമുദായങ്ങൾക്ക് അർഹമായ പ്രാതിനിധ്യംനൽകിയില്ലെങ്കിൽ രാഷ്ട്രീയ മുന്നണികൾക്ക് ബാലറ്റിലൂടെ കനത്ത തിരിച്ചടി നൽകുമെന്നമുന്നറിയിപ്പോടെയാണ് എഡിറ്റോറിയൽ അവസാനിപ്പിക്കുന്നത്.
ലീഗിന്റെ വർഗീയ കടന്നാക്രമണങ്ങൾക്കെതിരെ ഭൂരിപക്ഷ സമുദായങ്ങൾ ഒന്നിക്കണമെന്നവെള്ളാപ്പള്ളിയുടെ ആഹ്വാനം വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.









