സംസ്ഥാനം അതിതീവ്ര മഴയിലും പ്രകൃതിക്ഷോഭങ്ങളിലും വിറങ്ങലിച്ച് നിൽക്കെ മുഖ്യമന്ത്രി വി.ഡിസതീശൻ പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്തത് വലിയ രാഷ്ട്രീയ വിവാദമാകുന്നു. മഴക്കെടുതിയിൽ ജനങ്ങൾ വീടും ജീവനോപാധികളും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽകഴിയുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ നടപടി. മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്ഫൈസല്‍ ബാഫഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിലാണ് വി.ഡി സതീശൻഉച്ചഭക്ഷണത്തിനെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സർക്കാരിനെതിരെകടുത്ത വിമർശനമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.
ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി തൻ്റെ വീട്ടിൽ എത്തിയതിന്റെയും വിരുന്നിൽപങ്കെടുത്തതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. വീഡിയോ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചതോടെ പോസ്റ്റിന് താഴെപ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തി. നാട് വലിയൊരു ദുരന്തത്തെഅഭിമുഖീകരിക്കുമ്പോൾ ഭരണത്തലവൻ തന്നെ ഇത്തരം സൽക്കാരങ്ങളിൽ പങ്കെടുക്കുന്നത്ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് പ്രധാന വിമർശനം. സാധാരണക്കാരുടെ കണ്ണീരുകാണാതെ വിരുന്നുകളിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രിയുടെ നടപടി അത്യന്തംനിരുത്തരവാദപരമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ദുരന്തമുഖത്ത് നിൽക്കുന്ന ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ് ഈ നടപടിയെന്ന തരത്തിൽവരും ദിവസങ്ങളിൽ വിഷയം സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ ചർച്ചയാകുമെന്നാണ്വിലയിരുത്തൽ.









