ജയ്പൂർ ; കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജ്യവർദ്ധൻ സിംഗ് റാത്തോഡ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാജസ്ഥാനിലെ ജയ്പൂർ റൂറൽ ലോക്സഭാ സീറ്റിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.
ഭാര്യ ഗായത്രി റാത്തോഡിനും ഗുരു ബാബ രാംദേവിനുമൊപ്പമാണ് അദ്ദേഹം പത്രിക സമർപ്പിക്കാനെത്തിയത്.
വലിയ തോതിൽ ജനപിന്തുണ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ചരിത്രപരമായ എല്ലാ രാഷ്ട്രങ്ങളെയും നയിച്ചിരുന്നത് സന്യാസിവര്യന്മാരും, ആചാര്യന്മാരുമായിരുന്നു. തനിക്ക് ഈ ആചാര്യന്മാരുടെ എല്ലാം പിന്തുണയും,സ്നേഹവും ഉണ്ട്.
മോദിജി വീണ്ടും അധികാരത്തിൽ വരണം. മോദിജിയുടെ കരങ്ങളിൽ രാഷ്ട്രം സുരക്ഷിതമാണ് . റാത്തോഡ് ഇന്ത്യയുടെ അഭിമാനമാണ് .മണ്ഡലത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി അദ്ധ്വാനിക്കുന്ന വ്യക്തിയാണ് റാത്തോഡ്.അദ്ദേഹത്തെ ജനങ്ങൾ വീണ്ടും തെരഞ്ഞെടുക്കുമെന്ന് വിശ്വാസമുണ്ട്,’ ബാബ രാംദേവ് പറഞ്ഞു.
കരസേനയിൽ നിന്നും സ്വയം വിരമിച്ച ശേഷമാണ് രാജ്യവർദ്ധൻ സിംഗ് റാത്തോഡ് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നത്. ജയ്പുർ റൂറൽ മണ്ഡലത്തിൽ നിന്നും 2014ൽ അദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2017 മുതൽ അദ്ദേഹം കേന്ദ്ര മന്ത്രിസഭയിലെ കായിക-യുവജനക്ഷേമ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയാണ്.
.
Discussion about this post