ബാർബഡോസ്: 2007 ൽ കരീബിയൻ ദ്വീപുകളിലെ വലിയൊരു വേദിയിലെ ഒരു കസേരയിലിരുന്ന് ആ യുവാവ്… ഇന്ത്യയുടെ നായകൻ, അന്ന് കണ്ണീർ വാർത്തു..വെസ്റ്റിൻഡീസ് ആതിഥ്യംവഹിച്ച ആ ലോകകപ്പിൽ ബംഗ്ലാദേശിനോടും പിന്നാലെ ശ്രീലങ്കയോടും തോറ്റ് ഇന്ത്യൻ ടീം ആദ്യ റൗണ്ടിൽ തന്നെ തോറ്റ ഇന്ത്യൻ ടീമിൻഖെ ദുരന്ത് നായകന്റെ പേര് രാഹുൽ ദ്രാവിഡ് എന്നായിരുന്നു. എന്നാലിന്ന് കാലം കാത്തുവച്ച കാവ്യനീതി… അന്ന് കണ്ണീർവാർത്ത് തലകുനിച്ചിറങ്ങിയ രാഹുലിന്ന് രോഹിത് ശർമ്മയുടെയും കോഹ്ലിയുടെയും തോളിലേറിയാണ് കളിക്കളം വിട്ടത്. കയ്യിൽ അന്ന് നഷ്ടപ്പെടുത്തിയ ലോകകിരീടവുമായി.
ഇന്ത്യ ഫൈനലിൽ എത്തിയ നിമിഷത്തിൽ തന്നെ, 17 വർഷം മുൻപ് നഷ്ടപ്പെട്ട കപ്പിനായി ദ്രാവിഡിനൊരു കപ്പ് വേണമെന്ന് ആരാധകർ ഒന്നടങ്കം മുറവിളികൂട്ടി. ടീം ഇന്ത്യ…നീലകുപ്പായമണിഞ്ഞവർ 140 കോടി ജനതയുടെ ആഗ്രഹം കേട്ടു..പൊരുതി… അവസാനനിമിഷം വരെ വഴുതിപോയേക്കാവുന്ന ആ കിരീടം ഇന്ത്യയുടേതായി.. ദ്രാവിഡിന്റെതായി.
വിരാട് കോഹ്ലിയാണ് മാറിനിന്ന് സന്തോഷിച്ചിരുന്ന ദ്രാവിഡിനെ, ആഘോഷങ്ങളിലേക്ക് വിളിച്ചത്.അദ്ദേഹത്തിന്റെ കയ്യിൽ കപ്പ് നൽകുകയും ചെയ്തു.വീരോചിതമായി പൊരുതി നേടിയ ട്വന്റി 20 ലോകകിരീടം പരിശീലകനായ ദ്രാവിഡിന്റെ കൈകളിൽ വിരാട് കോഹ്ലി സമർപ്പിച്ച സുന്ദര നിമിഷം. കളിക്കുന്ന കാലത്ത് പോലും ‘മിസ്റ്റർ കൂൾ’ രാഹുൽ ദ്രാവിഡിനെ ഇത്രയും ആവേശഭരിതനായി കണ്ടിട്ടില്ല.
ദ്രാവിഡിന് ആവേശം അടിക്കിപ്പിടിക്കാനായില്ല. കിരീടം മുകളിലേക്ക് ഉയർത്തിയ ദ്രാവിഡ് താരങ്ങളിലൊരാളായി ആഘോഷത്തിൽ പങ്കുചേർന്നു. പിന്നീട് താരങ്ങളെല്ലാവരും ദ്രാവിഡിനെ എടുത്തുയർത്താനും മറന്നില്ല.
വെസ്റ്റ് ഇൻഡീസിൽ അരങ്ങേറിയ 2007 ഏകദിന ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ ടീം ഇന്ത്യ തോറ്റു മടങ്ങിയപ്പോൾ ഏറെ പഴി കേട്ടത് അന്നത്തെ ക്യാപ്റ്റനായിരുന്ന രാഹുലായിരുന്നു. വർഷങ്ങൾക്കിപ്പുറം അതേ വെസ്റ്റ് ഇൻഡീസിന്റെ മണ്ണിൽ പരിശീലകൻ എന്ന നിലയിൽ ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച് പഴയ ആ കടം വീട്ടിയിരിക്കുകയാണ് രാഹുൽ ദ്രാവിഡ്.
Discussion about this post