ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യ ഹര്‍ജി കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി. ജൂണ്‍ രണ്ടിലേക്കാണ് ബിനീഷിന്റെ ജാമ്യ ഹര്‍ജി മാറ്റിയിരിക്കുന്നത്. പിതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷയുമായി ബിനീഷ് ഹൈകോടതിയെ സമീപിച്ചത്.
വിഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി കര്‍ണാടക ഹൈക്കോടതി അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്. എന്നാല്‍ തന്റെ അക്കൗണ്ടിലെത്തിയ പണം പച്ചക്കറി -മത്സ്യ മൊത്തക്കച്ചവടത്തില്‍ നിന്ന് ലഭിച്ചതാണെന്നാണ് ബിനീഷ് കോടിയേരി പറയുന്നത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടക ഹൈകോടതിയില്‍ നല്കിയ ജാമ്യാപേക്ഷയില്‍ വാദത്തിനിടെയാണ് ബിനീഷിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകന് ഇക്കാര്യം കോടതിയെ അറിയിച്ചത്
അതേസമയം നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ രണ്ടാം പ്രതിയായ മുഹമ്മദ് അനൂപിന് ബിനീഷ് സാമ്പത്തിക സഹായം നല്‍കിയതായും ബിനീഷിന്റെ അക്കൗണ്ടുകളിലെത്തിയ വന്‍ തുക ഇത്തരത്തില്‍ ബിസിനസില്‍ നിന്ന് ലഭിച്ചതായുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം.
Discussion about this post