ആലപ്പുഴ: നവകേരള ബസ്സ് കടന്നുപോയപ്പോൾ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത്കോൺഗ്രസ്-കെഎസ്.യു പ്രവർത്തകരെ അംഗരക്ഷകർ ക്രൂരമായി മർദ്ദിച്ച സംഭവത്തെ നിസാര വത്കരിച്ച് പിണറായി വിജയൻ.
അംഗരക്ഷകരെന്ന് പറയുന്നത് എനിക്കൊന്നും സംഭവിക്കാതിരിക്കാൻ നിൽക്കുന്നവരാണെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. നവകേരള സദസ്സിന്റെ ഭാഗമായി ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
തൻറെ വാഹനത്തിന് നേരെ ചിലർ ചാടി വീഴുന്ന സംഭവം ഉണ്ടായി. യൂണിഫോമിലുള്ള പോലീസുകാർ പ്രതിഷേധക്കാരെ മാറ്റുന്നതാണ് താൻ കണ്ടത്. തനിക്ക് ഒന്നും സംഭവിക്കരുത് എന്ന് കരുതി ജോലി ചെയ്യുന്നവരാണ് തൻറെ അംഗരക്ഷകർ. നാടിനു വേണ്ടി പ്രവർത്തിക്കുമ്പോൾ ചാടി വീഴുന്ന സമരം നടത്താമോ. നാടിനു വേണ്ടി ചെയ്യുന്നത് മാദ്ധ്യമങ്ങൾ കാണുന്നില്ല. മാദ്ധ്യമങ്ങൾ നാടിന് വേണ്ടി നല്ലത് ചെയ്യും എന്ന് പറയും, ചെയ്യില്ല .ഇത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഗൺമാൻ കെ.എസ്.യുക്കാരെ മർദിക്കുന്നത് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
Discussion about this post