കൊല്ലം: രാജ്യത്തിൻറെ സുരക്ഷിതത്വത്തിനും അഭിമാനത്തേക്കാളും അധികം സ്വന്തം മക്കളെയും, അവനവനെയും സ്നേഹിച്ചിരുന്ന രാഷ്ട്രീയ നേതാക്കളുണ്ടായിരുന്ന അവസ്ഥയിൽ നിന്നും ഇന്നത്തെ സാഹചര്യത്തിലേക്ക് എത്തിച്ചത് ബി ജെ പി ആണെന്നും നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന കരുത്തുറ്റ നേതാവ് നമുക്കുള്ളത് കൊണ്ടാണെന്നും വ്യക്തമാക്കി മേജർ രവി. അത് കൊണ്ടാണ് താൻ ബി ജെ പി യിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി
അതെ സമയം സ്വാർത്ഥ താല്പര്യത്തിനു വേണ്ടി സങ്കുചിതമായ മനസ്സുള്ളവർ എങ്ങനെയാണു രാജ്യതാല്പര്യങ്ങൾ ബലികൊടുത്തതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
ബി ജെ പിയിൽ മെമ്പർഷിപ്പ് എടുക്കാനുണ്ടായ കാരണം പറയാം. 1975ലാണ് പട്ടാളത്തിൽ ജോലി ചെയ്യാൻ തുടങ്ങിയത്. 88 കളിലാണ് ആദ്യമായി നിറ തോക്കുകളുമായി ഭീകരർക്കെതിരെ പോരാടാനായി കാശ്മീരിലേക്ക് പറഞ്ഞയക്കുന്നത്
. അന്ന് ആഭ്യന്തര മന്ത്രിയായി ഭരിച്ചിരുന്ന മുഫ്തി മുഹമ്മദ് സെയ്തിയുടെ മകളെ ഭീകരർ തട്ടിക്കൊണ്ടുപോയി. അവരെ രക്ഷിക്കാൻ പട്ടാളക്കാർ പോയി . മൂന്നാം ദിവസം ഇവർ ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തി. പക്ഷെ ഡൽഹിയിൽ നിന്നും വന്ന മറുപടി ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു; “വേണ്ട” എന്നായിരുന്നു ആ മറുപടി. കാരണമെന്താ. ആഭ്യന്തര മന്ത്രിയുടെ മകളാണ് അവിടെയിരിക്കുന്നത്. രാജ്യത്തിന്റെ അഭിമാനത്തേക്കാൾ എന്റെ മകൾ ജീവനോടെയിരിക്കണം. അതുകൊണ്ട് നിങ്ങളാരും വെടിവയ്പിനൊന്നും പോകണ്ട. അവർ ഡിമാന്റ് ചെയ്യുന്നത് എന്താണെങ്കിലും അതങ്ങ് കൊടുത്തേക്കാം. അന്ന് വിട്ടുകൊടുത്ത നാല് പേരാണ് പിന്നീട് എയർ ഇന്ത്യ വിമനം തട്ടിക്കൊണ്ടുപോയി രാജ്യത്തിന്റെ അഭിമാനം കൂപ്പുകുത്തിച്ചത്.മേജർ രവി ഓർത്തെടുത്തു
എന്നാൽ ഇന്ന് അങ്ങനെയല്ല, ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്നത് നരേന്ദ്ര ദാമോദർ ദാസ് മോദിയാണ്, ഇന്ന് അങ്ങനെ ചിന്തിക്കാൻ പോലും ആരും ധൈര്യപ്പെടില്ല. മേജർ രവി പറഞ്ഞു. അത് കൊണ്ടാണ് ഞാൻ ബി ജെ പി യിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി
Discussion about this post