തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലവിൽ കണ്ടെത്തിയ മലയാളികൾ അന്തവിശ്വാസങ്ങളിൽ ആകൃഷ്ടരായിരുന്നുവെന്ന് പോലീസ്. ഇവരുടെ വീട്ടുകാർക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും അരുണാചൽ പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അരുണാചൽ പോലീസിനാണ് അന്വേഷണ ചുമതല.
സംഭവത്തിന് പിന്നാലെ കേരളത്തിൽ എത്തിയ പോലീസ് മൂന്ന് പേരുടെയും വീട്ടുകാരിൽ നിന്നും മൊഴിയെടുത്തിരുന്നു. ഇതിലാണ് അന്തവിശ്വാസങ്ങളിൽ മൂന്ന് പേരും ആകൃഷ്ടരായിരുന്നുവെന്ന് വ്യക്തമായത്. ഇക്കാര്യം അറിയാമായിരുന്നുവെന്ന് വീട്ടുകാർ പോലീസിന് മൊഴി നൽകി.
ദേവിയുമായുള്ള ബന്ധത്തെ ആര്യയുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. ദേവിക്കൊപ്പം താമസിക്കാൻ പോയ ആര്യയെ ബന്ധുക്കൾ ചേർന്ന് അനുനയിപ്പിച്ച് മടക്കിക്കൊണ്ട് വരികയായിരുന്നു. 2022 ൽ ആര്യയെ മാനസിക രോഗ വിദഗ്ധനെ കാണിച്ചു. ദേവി സ്കൂളിൽ നിന്നും രാജിവച്ച ശേഷമാണ് ആര്യയെ വീണ്ടും സ്കൂളിലേക്ക് പഠിപ്പിക്കാൻ അയച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു.
2013 ലാണ് ആര്യ ഡോൺ ബോസ്കോ മെയിൽ ഉണ്ടാക്കിയത്. എന്നാൽ അന്ന് അന്തവിശ്വാസങ്ങളെ ഇവർ പിന്തുടർന്നിരുന്നില്ല. ഇതിനിടെയാണ് നവീനിന്റെ ആശയങ്ങൾ ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഈ മെയിൽ വഴി ആശയ വിനിമയം സജീവമായി. മൂന്ന് പേർക്കും ഇമെയിൽ പാസ് വേർഡ് അറിയാമായിരുന്നു.
അരുണാചൽ യാത്രക്ക് പണം ആവശ്യമായി വന്നതോടെ ദേവി സ്വർണം പണയം വച്ചു. 95,000 രൂപയായിരുന്നു വാങ്ങിയത്. വീട്ടിൽ നിന്നും ഇറങ്ങിയ നവീനും ദേവിയും കോവളത്താണ് ആദ്യ ദിവസങ്ങളിൽ താമസിച്ചത്. നവീൻ ഇടക്ക് തമിഴ്നാട്ടിലേക്ക് പോയി. സ്കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ ആര്യ സുഹൃത്തുക്കളെ കണ്ടിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
ആര്യ മകളാണെന്നായിരുന്നു ദേവിയും നവീനും വരുത്തി തീർക്കാൻ ശ്രമിച്ചകത്. ഇതിനായി ആര്യയെ കൊണ്ട് മുടി മുറിപ്പിച്ചു. 5 ജി മനുഷ്യനെ നശിപ്പിക്കുമെന്ന നവീന്റെ കുറിപ്പ് ഹോട്ടലിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അന്ധ വിശ്വാസം പ്രചരിപ്പിക്കുന്ന വെബ് സൈറ്റിലേക്ക് നവീൻ സാമ്പത്തിക സഹായം നൽകിയെന്നും പോലീസ് പറയുന്നു.
Discussion about this post