ന്യൂഡൽഹി: സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ സഹായി ബിഭാവ് കുമാറിനെ വെള്ളിയാഴ്ച 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഡൽഹി കോടതി.
മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി അവസാനിച്ചതിന് ശേഷമാണ് കുമാറിനെ ഡൽഹി തീസ് ഹസാരി കോടതിയിൽ ഹാജരാക്കിയത്. 14 ദിവസത്തെ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ട ഡൽഹി പൊലീസിൻ്റെ ഹർജിയെ അദ്ദേഹത്തിൻ്റെ അഭിഭാഷകൻ രജത് ഭരദ്വാജ് എതിർത്തിരിന്നു. എന്നാൽ അദ്ദേഹത്തിന്റെ വാദം കോടതി മുഖവിലക്കെടുത്തില്ല.
ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മാലിവാളിനെ മെയ് 13 ന് കെജ്രിവാളിൻ്റെ വസതിയിൽ വെച്ച് ബിഭവ് കുമാർ ആക്രമിച്ചു എന്നാണ് കേസ്. ആരോപണം വന്ന് ദിവസങ്ങൾക്ക് ശേഷം മെയ് 18 നാണ് ബിഭാവ് കുമാറിനെ അറസ്റ്റ് ചെയ്തത്.
ബിഭാവ് തന്നെ ഏഴോ എട്ടോ തവണയെങ്കിലും അടിച്ചതായി മലിവാൾ പരാതിയിൽ ആരോപിച്ചിരുന്നു . “നെഞ്ചിലും വയറിലും ഇടുപ്പ് ഭാഗത്തും ബിഭവ് കുമാർ മർദ്ധിക്കുകയും ക്രൂരമായി വലിച്ചിഴക്കുകയും ചെയ്തു എന്നാണ് മാലിവാൾ നൽകിയ പരാതിയിൽ ഉള്ളത്.
Discussion about this post