തിരുവനന്തപുരം: താനൂരില്‍ സിപിഎമ്മും ലീഗും തമ്മിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷം വര്‍ഗീയ കലാപമാക്കി മാറ്റാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി. സിപിഎമ്മിന്റെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കാന്‍ പോലീസിനെ ഉപയോഗിക്കുന്നതാണ് താനൂരില്‍ കണ്ടതെന്നും സിപിഎമ്മിന് വേരുറപ്പിക്കാന്‍ വേണ്ടി സിപിഎംലീഗ് സംഘര്‍ഷത്തെ ഹിന്ദുമുസ്ലീം കലാപമാക്കി മാറ്റുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കലാപം കൈകാര്യം ചെയ്യുന്നതില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച്ച വന്നെങ്കിലും അതിനെ ന്യായീകരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിച്ചത്. സംസ്ഥാനത്ത് ക്രമസമാധാന നില പാടെ തകര്‍ന്നു കിടക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും, താനൂര്‍ കലാപം കൈകാര്യം ചെയ്യുന്നതില്‍ അഭ്യന്തരവകുപ്പ് സമ്പൂര്‍ണപരാജയമാണെന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക് അഭ്യന്തരവകുപ്പൊഴിയാന് മുഖ്യമന്ത്രി തയ്യാറാവണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു.
കേരളത്തിലെ പോലീസ് സംവിധാനം എത്ര കണ്ട് നിഷ്ക്രിയമാണെന്നതിന് തെളിവാണ് വാളയാര്‍ സംഭവം. ആദ്യത്തെ കുട്ടി മരണപ്പെട്ടപ്പോള്‍ തന്നെ മകള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞതാണ്. എന്നാല്‍ സിപിഎം ശക്തികേന്ദ്രത്തില്‍ നടന്ന ഈ സംഭവത്തില്‍ തീര്‍ത്തും ഉദാസീനരായാണ് പോലീസ് പെരുമാറിയത്. അമ്മ പ്രതിസ്ഥാനത്ത് നിര്‍ത്തിയ ബന്ധുവിനെ സംരക്ഷിക്കാനും പാര്‍ട്ടി ശ്രമിച്ചു. സ്ത്രീസുരക്ഷയില്‍ പോലീസിനും സിപിഎമ്മിനും ഒരേ നിലപാടാണ്. സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടുന്ന എല്ലാ സംഭവത്തിലും ഇരയെ തള്ളിപ്പറഞ്ഞ് വേട്ടക്കാരനൊപ്പം നില്ക്കാന് പോലീസിനെ പ്രേരിപ്പിക്കുന്നത് സിപിഎമ്മാണെന്നും എംടി രമേശ് കുറ്റപ്പെടുത്തി.
മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്നും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ബിജെപിയുടെ ജില്ലാ നേതൃയോഗം ഇന്ന് ചേരുന്നുണ്ടെന്നും എംടി രമേശ് അറിയിച്ചു. ജില്ലാ കമ്മിറ്റിയുടെ അഭിപ്രായങ്ങള്‍ സംസ്ഥാന കമ്മിറ്റി കൂടി ചര്‍ച്ച ചെയ്യും ശേഷം അക്കാര്യം കേന്ദ്രനേത്യത്വത്തെ അറിയിക്കും. ബിജെപിയുടെ കേന്ദ്രകമ്മിറ്റി ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനായിരിക്കും തിരഞ്ഞെടുപ്പ് ചുമതല വഹിക്കുകയെന്നും രമേശ് അറിയിച്ചു.
Discussion about this post