കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്ന് കോടതി ചോദിച്ചു. പാവപ്പെട്ടവര്‍ ഭൂമി കയ്യേറിയാലും ഇതേ നിലപാടോയെന്നും കോടതി ചോദിച്ചു. പാവപ്പെട്ടവന്റെ കയ്യേറ്റം ബുള്‍ഡോസര്‍ കൊണ്ട് ഒഴിപ്പിക്കില്ലേയെന്നും കോടതി കുറ്റപ്പെടുത്തി. ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റേതാണ് വിമര്‍ശനം. പരാമര്‍ശം തൃശ്ശൂര്‍ സ്വദേശി ടി എന്‍ മുകുന്ദന് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി പരാമര്‍ശം.
മന്ത്രിക്ക് മാത്രമായി പ്രത്യേക പരിഗണന എന്തെങ്കിലും ഉണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. സാധാരണക്കാരൻ ഭൂമി കൈയേറിയാലും ഇതേ നിലപാടാണോ സർക്കാരിനുള്ളതെന്നും കോടതി ചോദിച്ചു. കൈയേറ്റ വിഷയങ്ങളിൽ സർക്കാരിന് പൊതുനിലപാടുണ്ടോ. ആര് ഭൂമി കൈയേറിയാലും മന്ത്രിയുടെ കാര്യത്തിലുള്ള നിലപാടാണോ സർക്കാരിന്റേതെന്നും കോടതി ചോദിച്ചു. പാവപ്പെട്ടവന്റെ കൈയേറ്റം ബുൾഡോസർ കൊണ്ട് സർക്കാർ ഒഴിപ്പിക്കില്ലേ? അങ്ങനെയെങ്കിൽ മന്ത്രിയുടെ കൈയേറ്റവും ഇതുപോലെ തന്നെയല്ലേ ഒഴിപ്പിക്കേണ്ടതെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു.
തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം തുടങ്ങിയതായും സർക്കാർ കോടതിയെ അറിയിച്ചു. പൊതുസ്ഥലം കൈവശപ്പെടുത്തി ടൂറിസ്റ്റ് റിസോർട്ടിലേക്ക് റോഡ് നിർമിച്ചത് കേരള ഭൂ സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണെന്നും ഇതിനെതിരേ കേസെടുക്കാൻ പോലീസിനു നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടുള്ളതാണു ഹർജി. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതില്‍നിന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് പിന്മാറിയിരുന്നു.
കായൽ കൈയേറ്റത്തിനു പുറമേ വാട്ടർ വേൾഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കന്പനി നടത്തിയ നിയമലംഘനങ്ങൾ വ്യക്തമാക്കി ജില്ലാ കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടും ഇതുവരെ നടപടിയെടുത്തില്ലെന്നും തോമസ് ചാണ്ടി മന്ത്രിയായതിനാലാണ് കേസെടുക്കാൻ മടിക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.
Discussion about this post